തൊടുപുഴ: കൊച്ചുമക്കൾ തൊടുപുഴയാറ്റിൽ മുങ്ങിമരിച്ചതിന് സാക്ഷിയാകേണ്ടിവന്ന മുത്തശ്ശിയും മരണത്തിന് കീഴടങ്ങി. കഴിഞ്ഞമാസം തൊടുപുഴയാറ്റിൽ മുങ്ങിമരിച്ച, നാഗർകോവിൽ സ്വദേശി എബേനസറിെൻറ മക്കളായ ഫെസ്റ്റസിെൻറയും (15) ഫുള്ളറിെൻറയും (13) മുത്തശ്ശി ലക്ഷ്മിയാണ് (65) ഹൃദയാഘാതത്തെതുടർന്ന് തിരുനെൽവേലിയിൽ മരിച്ചത്.
തൊടുപുഴയിൽ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇവർ. ബന്ധുക്കളും കൊച്ചുമക്കളുമെല്ലാമായി തൊടുപുഴയാറ്റിൽ കുളിക്കുന്നതിനിടെയാണ് ഏപ്രിൽ ഒമ്പതിന് വൈകുന്നേരം കൊച്ചുമക്കളായ ഫെസ്റ്റസും ഫുള്ളറും ഒഴുക്കിൽപെട്ടത്. ഇവരെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ ലക്ഷ്മിയും ഒഴുക്കിൽപെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി.
ലക്ഷ്മിയോടൊപ്പം എബനസറിെൻറ ഇളയ മകൻ സെബിനും ബന്ധുവായ സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നു. ഒഴുക്കിൽപെട്ട കുട്ടികളെ രക്ഷിക്കാനാകാഞ്ഞതിനെതുടർന്ന് ലക്ഷ്മി വലിയ ദുഃഖത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞദിവസം തിരുനൽവേലിയിൽ മകൾ വിജയയുടെ വീട്ടിലെത്തിയ ലക്ഷ്മിക്ക് വ്യാഴാഴ്ച അസ്വസ്ഥതയുണ്ടായി തലചുറ്റി വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.