ജില്ല വികസന സമിതി യോഗത്തിൽ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്‍. കേളു സംസാരിക്കുന്നു

ഗോത്രവിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്; സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയുടെ നിർദേശം

കൽപറ്റ: ജില്ലയില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്‍. കേളു പട്ടികവര്‍ഗ-വിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദേശം നല്‍കി. ഗോത്ര മേഖലയിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് ജില്ല വികസന സമിതി യോഗത്തില്‍ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം.

ഗോത്ര സങ്കേതങ്ങളില്‍ പ്രമോട്ടര്‍മാരുടെ നിരന്തര നിരീക്ഷണം ആവശ്യമാണ്. എല്‍.പി, യു.പി സ്‌കൂള്‍ തലത്തില്‍ ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ പഠനം സംബന്ധിച്ച് അവലോകനം ശക്തമാക്കി പ്രാഥമിക വിദ്യാഭ്യാസം (അഞ്ചാം ക്ലാസ്) വിദ്യാര്‍ഥിക്ക് എഴുത്തും വായനയും അറിയാമെന്ന കാര്യം ഉറപ്പാക്കി ദീര്‍ഘകാല വീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നും മന്ത്രി നിർദേശിച്ചു. കുട്ടികൾക്ക് എഴുത്തും വായനയും അറിയില്ലെന്ന അപകര്‍ഷതാബോധം കൊഴിഞ്ഞുപോക്കിന് കാരണമായേക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഇടപെടലുകൾ നടത്താനും മന്ത്രി നിര്‍ദേശിച്ചു. ഇ-ഗ്രാന്‍ഡ് സ്‌കോളര്‍ഷിപ്പുകൾ ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നത് പരിശോധിച്ച് പ്രായോഗിക ക്രമീകരണങ്ങള്‍ നടത്തണം. ലോക്കല്‍ ബോഡി പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി ഗോത്ര മേഖലയിലെ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

മഴക്കാലം ശക്തി പ്രാപിക്കുന്നതിനാല്‍ ജില്ലയില്‍ പ്രത്യേക ജാഗ്രത വേണം. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികൾ വളരെ വേഗത്തില്‍ സ്വീകരിക്കാന്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് മന്ത്രി നിർദേശം നല്‍കി. ജില്ലയിലെ വന്യജീവി ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. വന്യമൃഗ ശല്യമുള്ള സ്ഥലങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് തയാറാക്കിയ ഡി.പി.ആര്‍ പുനഃ പരിശോധിക്കണം. വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാന്‍ വനത്തിനകത്ത് ഫലവൃക്ഷങ്ങള്‍, വെള്ളം എന്നിവ ഉറപ്പാക്കുന്ന പദ്ധതികൾ വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ല വികസന സമിതി യോഗത്തിന് കലക്ടറേറ്റില്‍ എത്തിയ മന്ത്രിയെ ജില്ല കലക്ടര്‍ ഡോ. രേണുരാജ് പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്. നെല്ലാറച്ചാല്‍ ടൂറിസം വിശ്രമ കേന്ദ്രത്തിന് കെട്ടിട നമ്പര്‍ ലഭ്യമാക്കുന്നതിന് സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍, ഡെപ്യൂട്ടി കലക്ടര്‍(എല്‍. ആര്‍) എന്നിവര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. പ്രിയദര്‍ശിനി എസ്റ്റേറ്റിലെ കാഞ്ഞിരങ്ങാട് യൂനിറ്റിലേക്കുള്ള റോഡ് പ്രവര്‍ത്തിക്ക് തടസ്സമില്ലെന്ന് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ അറിയിച്ചു.

പച്ചക്കറി മാലിന്യം റോഡുകലില്‍ തള്ളുന്നതുമായി ബന്ധപ്പെട്ട് രാത്രികാല പരിശോധന നടത്തുന്നുണ്ടെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കുന്നതായും ജില്ല പൊലീസ് മേധാവി യോഗത്തില്‍ അറിയിച്ചു.

ജില്ലയിലെ എല്ലാ കുടുംബങ്ങളിലും സമ്പാദ്യ ശീലം വളര്‍ത്തുന്നതിന് കരുതല്‍ 2024 പദ്ധതി, ആയുഷ്മാന്‍ ഭാരത് പദ്ധതി, ആസ്പിരേഷന്‍ ബ്ലോക്ക് പ്രോജക്ട് എന്നിവയുടെ നടത്തിപ്പിന് എല്ലാ വകുപ്പുകളുടെ സഹകരണം ജില്ല വികസന സമിതി യോഗത്തില്‍ അതത് വകുപ്പ് മേധാവികൾ ആവശ്യപ്പെട്ടു.

ചുമതലയേറ്റ ശേഷം ആദ്യമായി വയനാട്ടിലെത്തിയ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു കലക്ടറേറ്റിലെ ഐ.ടി.ഡി.പി ഓഫിസില്‍ സന്ദര്‍ശനം നടത്തി.

Tags:    
News Summary - Dropout of tribal students; Minister's directive to submit comprehensive report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.