കോഴിക്കോട്: പുതിയ ഒൗഷധനയത്തിെൻറ മറവിൽ ദേശീയ മരുന്നുവില നിയന്ത്രണസമിതിയെ ഞെക്കിക്കൊല്ലാൻ കേന്ദ്രസർക്കാർ നീക്കം. കാൽമുട്ട് ശസ്ത്രക്രിയക്കുള്ള കൃത്രിമഘടകങ്ങളുടെ വില 70 ശതമാനം വരെ കുറച്ച് പുതുക്കി നിശ്ചയിച്ച് കൈയടി നേടിയതിന് പിന്നാലെയാണ് നിയന്ത്രണ സമിതിക്കുമേലുള്ള പ്രഹരം പുറത്തായത്. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വില ഇനി സർക്കാർ നേരിട്ട് നിശ്ചയിക്കാനാണ് പുതിയ ഒൗഷധ നയത്തിെൻറ കരടിൽ പറയുന്നത്. സത്യസന്ധമായ പ്രവർത്തനം നടത്തിയ നിയന്ത്രണസമിതിയായിരുന്നു വില നിശ്ചയിച്ചിരുന്നത്. തദ്ദേശീയമായ മരുന്നുകമ്പനികൾക്ക് പ്രയോജനമാകുന്ന രീതിയിൽ വിലനിയന്ത്രണം വരുമെന്നാണ് സൂചന. കരടുനയം അതേപോലെ നടപ്പാക്കിയാൽ ഹൃദയചികിത്സക്കുള്ള സ്റ്റെൻറിെൻറയടക്കം െകാള്ളലാഭത്തിന് തടയിട്ട സമിതിയുടെ
അധികാരങ്ങൾ കവരുന്നത് മരുന്നുവില വർധിപ്പിക്കാനിടയാക്കുെമന്നാണ് ജനകീയാരോഗ്യപ്രവർത്തകരും മറ്റും ചൂണ്ടിക്കാട്ടുന്നത്.
അവശ്യമരുന്നുകളുെട ദേശീയ പട്ടികയിൽപ്പെട്ട മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും മാത്രമേ ഇനി മരുന്നുവില നിയന്ത്രണ സമിതിയുടെ കടിഞ്ഞാണിലുണ്ടാകൂ. 2013ലെ മരുന്നുവില നിയന്ത്രണ ഉത്തരവ് പ്രകാരം അസാധാരണ സാഹചര്യങ്ങളിൽ ഇടപെടാനുളള അധികാരവും നഷ്ടമാകും. കഴിഞ്ഞ ദിവസം കാൽമുട്ട് ശസ്ത്രക്രിയക്കുള്ള കൃത്രിമ ഘടകങ്ങളുടെയും ഫെബ്രുവരിയിൽ കൊറോണറി സ്െറ്റൻറുകളുടെയും വില കുറച്ചത് ഇൗ പ്രത്യേക അധികാരമുപയോഗിച്ചായിരുന്നു.
1997ൽ സ്ഥാപിച്ചെങ്കിലും 2013 മുതലാണ് മരുന്നുവില നിയന്ത്രണസമിതിക്ക് വിശാലമായ അധികാരങ്ങൾ ലഭിച്ചത്. നിക്ഷിപ്തമായ അധികാരമുപയോഗിച്ച് മരുന്നിെൻറയും ഉപകരണങ്ങളുടെയും വില വർധന തടയാൻ സമിതി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കേയാണ് കേന്ദ്രസർക്കാർ നീക്കം. അവശ്യമരുന്ന് പട്ടികയിൽപ്പെടാത്ത പേറ്റൻറ് മരുന്നുകളെയും സമിതി നിയന്ത്രണത്തിൽ കൊണ്ടുവരാനിരിക്കുകയായിരുന്നു. നിലവിൽ ഒരു മരുന്നിെൻറ വില സമിതി കണക്കാക്കുന്നത് വിപണി വിലക്കനുസരിച്ചാണ്. കരട് ഒൗഷധനയത്തിൽ വില ഏതു രീതിയിൽ കണക്കാക്കുമെന്നും വ്യക്തമാക്കിയിട്ടില്ല. ചെയർമാനും മെംബർ സെക്രട്ടറിയുമടക്കം അഞ്ച് അംഗങ്ങളാണ് വിലനിയന്ത്രണ സമിതി അംഗങ്ങൾ. കരട് ഒൗഷധനയം അംഗീകരിക്കപ്പെട്ടാൽ ചെയർമാനും രണ്ട് അംഗങ്ങളും മാത്രമാകും സമിതിയിലുണ്ടാകുക.
സർക്കാർ നേരിട്ട് നിയമിക്കുന്നവരാണിവർ. ഉപദേശക സമിതി അംഗങ്ങളും സർക്കാർ നിയമിച്ചവരായിരിക്കും. സമിതിയുടെ ഉത്തരവുകൾക്കെതിരായ അപ്പീലുകൾ സർക്കാറിനാണ് സമർപ്പിക്കേണ്ടത്. വിലനിയന്ത്രണത്തിൽനിന്ന് രക്ഷപ്പെടാൻ ഒരു മരുന്നിെൻറ വ്യത്യസ്തമായ ഡോസേജുകൾ നിർമിക്കുന്നത് തടയാനും കരടുനയത്തിൽ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.