തിരുവനന്തപുരം: ഇക്കൊല്ലം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ കാലയളവിൽ സംസ്ഥാനത്തിെൻറ റവന്യൂ കമ്മിയും ധനകമ്മിയും കുത്തനെ കൂടി. റവന്യൂ കമ്മി 25,759 േകാടിയും ധനകമ്മി 31008.2 കോടിയുമാണ്. മുൻവർഷത്തെ ഇതേ കാലത്തെക്കാൾ റവന്യൂ കമ്മി 128 ശതമാനവും ധനകമ്മി 109 ശതമാനവുമാണ് കൂടിയത്. സബ്സിഡി അടക്കം സാമൂഹിക-സാമ്പത്തിക ചെലവുകളിലെ വർധനയും നികുതി-നികുതിയിതര വരുമാനത്തിെല ഇടിവുമാണ് ഇതിന് കാരണമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടാക്സേഷൻ(ഗിഫ്റ്റ്) നടത്തിയ പഠനത്തിൽ പറയുന്നു.
കോവിഡ് രൂക്ഷമായ കാലമായിരുന്നു ഇത്. റവന്യൂ-ധനകമ്മി ഉയർന്നതോടെ കടമെടുക്കുന്നതും വർധിച്ചു. സാമ്പത്തികപ്രവർത്തനങ്ങളിലെ ഇടിവ് റവന്യൂ വരുമാനത്തിൽ പ്രതിഫലിച്ചു. തനത് നികുതിവരുമാനത്തിൽ 38 ശതമാനത്തിെൻറയും നികുതിയിതര വരുമാനത്തിൽ 78 ശതമാനത്തിെൻറയും കുറവുണ്ടായി. മുൻവർഷത്തെ അപേക്ഷിച്ച് റവന്യൂവരുമാനം 23 ശതമാനം കുറഞ്ഞപ്പോൾ കടമെടുപ്പ് 109 ശതമാനം കൂടുകയായിരുന്നു. ഏപ്രിൽ-ആഗസ്റ്റ് കാലത്ത് സബ്സിഡി ചെലവുകൾ 259 ശതമാനം ഉയർന്നു.
കേരളത്തിെൻറ മൊത്തം ചെലവിൽ 15 ശതമാനം ഉയർന്നു. റവന്യൂചെലവിൽ 14 ശതമാനവും മൂലധന ചെലവിൽ 28 ശതമാനവും വർധന വന്നു. റവന്യൂ ചെലവിൽ സബ്സിഡി ചെലവുകൾ 259 ശതമാനം കൂടിയപ്പോൾ മറ്റ് റവന്യൂ ചെലവുകൾ 36 ശതമാനവും പലിശ ചെലവ് ഏഴ് ശതമാനവും വർധന കാണിച്ചു. സാമൂഹികക്ഷേമ ചെലവിൽ 36 ശതമാനമാണ് വർധന.
കോവിഡ് കാലത്ത് സാമൂഹികക്ഷേമപദ്ധതി ചെലവുകൾ കാര്യമായി കൂടി. സബ്സിഡി 67 ശതമാനം വർധിച്ചു. കിഫ്ബിയുടെ കൂടി വന്നതോടെ കേരളത്തിെൻറ മൂലധനചെലവിൽ ഏറെ വർധന വന്നു. മഹാമാരി നേരിടുന്നതിൽ കേരളം സ്വീകരിച്ച സാമ്പത്തിക നടപടികൾ മികച്ചതാണ്. പൊതുവായുള്ള ചെലവുകളുടെ കാര്യത്തിൽ കേരളമാണ് മുന്നിലെന്നും പഠനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.