തിരുവനന്തപുരം: ബോക്സിങ് ഇതിഹാസം മുഹമ്മദലിയെ കേരളത്തിെൻറ സ്വന്തം അഭിമാനതാരമാക്കി മാറ്റിയ മന്ത്രി ഇ.പി. ജയരാജന് വീണ്ടും നാക്ക് പിഴച്ചു. നിയമസഭ ചോദ്യോത്തരവേളയിൽ മറുപടി നൽകവേ ഇന്ത്യ കണ്ട മികച്ച ഫുട്ബാളറായ െഎ.എം. വിജയനെ എം.എന്‍. വിജയന് എന്നാണ് മന്ത്രി പറഞ്ഞത്.
എം.എന്‍. വിജയനൊപ്പം ഫുട്ബാൾ കളിച്ചതിെൻറ ഗുണം കോവൂര്‍ കുഞ്ഞുമോന് ഉണ്ടെന്നായിരുന്നു പരാമർശം. നാക്കുപിഴ തിരുത്താൻ ഭരണപക്ഷാംഗങ്ങൾ ശ്രമിച്ചെങ്കിലും അദ്ദേഹം തിരുത്താൻ കൂട്ടാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.