എം.വി. ജയരാജനെതിരെ വ്യാജ പ്രചാരണം നടത്തിയ കേസിലെ പ്രതിക്ക് ജാമ്യം

കണ്ണൂർ: സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്റെ പേരിൽ ടി.വി. ചാനൽ ലോഗോ വെച്ച് വ്യാജ പ്രസ്താവന ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ പാലക്കാട്‌ മാലമ്മൽക്കാവ് സ്വദേശി വടക്കേതിൽ വി.എസ് സൈനുദ്ദീന് ജാമ്യം. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യമില്ല വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ മുഹമ്മദ് ആദിയ എന്നെയാളെ അറസ്റ്റ് ചെയ്യാൻ ബാക്കിയുണ്ടെന്നും അതുകൊണ്ട് ഇയാളെ 14 ദിവസത്തേക്ക് റിമാൻഡിൽ പാർപ്പിക്കണമെന്നുമുള്ള പൊലീസിന്റെ ആവശ്യം നിരാകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

ഭാരതീയ ന്യായ സന്ഹി തയിലെ 353 (2) വകുപ്പ് പ്രകാരം കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. എം.വി. ജയരാജൻ ഈ മാസം 23ന് സംസ്ഥാന പൊലീസ് മേധാവിക്കും കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്കും നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

‘പി.വി. അൻവർ ലക്ഷ്യം വെക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ -എം.വി. ജയരാജൻ’ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത പ്രചരിപ്പിച്ചത്. ഇന്നലെ കണ്ണൂർ ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കു വേണ്ടി അഡ്വ. ഇ.ആർ വിനോദ് കോടതിയിൽ ഹാജരായി.

Tags:    
News Summary - Fake campaign against M.V. Jayarajan: Palakkad resident get Bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.