തിരുവനന്തപുരം: അന്വേഷണ ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചതുൾപ്പെടെ കാരണങ്ങളാൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിെൻറ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ജൂലൈ 13ന് കേസ് രജിസ്റ്റർ ചെയ്ത് കഴിഞ്ഞമാസം അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും സ്വപ്ന ഉൾെപ്പടെ പ്രതികളെ ചോദ്യം ചെയ്യാനായിട്ടില്ല്ല. അതിനിടെ കേസന്വേഷണ ചുമതലയുള്ള കേൻറാൺമെൻറ് അസി. കമീഷണർ സുനീഷ് ബാബുവിന് കോവിഡ് ബാധിക്കുകയും ചെയ്തു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചെന്ന് കാണിച്ച് ഡോ. ബാബാ സാഹിബ് അംബേദ്കർ സർവകലാശാല അവിടെ നൽകിയ പരാതിയിലും അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് വിവരം.
െഎ.ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ ഓപറേഷൻ മാനേജർ തസ്തികയിൽ ജോലി ലഭിക്കാനാണ് സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റുണ്ടാക്കിയത്. സ്വപ്നയെയും പ്രൈസ് വാട്ടർ കൂപ്പർ, വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങളെയും പ്രതി ചേർത്താണ് എഫ്.െഎ.ആർ തയാറാക്കിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇടപെെട്ടന്ന് ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു.
ശിവശങ്കറിെൻറ ശിപാർശയുണ്ടായിരുന്നതായി കൺസൾട്ടൻസി കമ്പനികളും സമ്മതിച്ചിരുന്നു. അന്വേഷണം പുരോഗമിക്കാത്തതിനാൽ സ്വപ്നയെയോ ശിവശങ്കറിനെയോ പ്രൈസ് വാട്ടർ കൂപ്പർ ഉദ്യോഗസ്ഥരെയോ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.