തിരുവനന്തപുരം: സാമൂഹിക പങ്കാളിത്തത്തോടെ അതി ദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ സംസ്ഥാനത്ത് ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും സമയബന്ധിതമായി പദ്ധതി യാഥാർഥ്യമാക്കുമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍. പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സംസ്ഥാനതലത്തില്‍ നോഡല്‍ ഓഫിസറെയും ജില്ലാതലത്തില്‍ നിര്‍വഹണ സമിതികളെയും ബ്ലോക്ക് തലത്തില്‍ സൂപ്പര്‍ ചെക്ക് ടീമുകളെയും തദ്ദേശസ്ഥാപന തലത്തില്‍ ജനകീയ സമിതികളെയും വാര്‍ഡ് തലത്തില്‍ വാര്‍ഡ് സമിതികളെയും നിയോഗിച്ചു. ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ നയിക്കുന്നതിനും എന്യുമെറേഷന്‍ പ്രവൃത്തികള്‍ക്കുമായി എന്യുമെറേഷന്‍ ടീമുകളെയും നിയോഗിച്ചതായി മന്ത്രി അറിയിച്ചു.
അതി ദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഉദ്ദേശലക്ഷ്യം ചോരാതിരിക്കാനും അനര്‍ഹര്‍ കടന്നു കൂടാതിരിക്കാനും അര്‍ഹരായവര്‍ വിട്ടുപോകാതിരിക്കാനും വേണ്ടി സംസ്ഥാനത്താകെ ഏകദേശം നാല് ലക്ഷത്തിലധികം വരുന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, തദ്ദേശസ്ഥാപന തല ജനകീയ സമിതി അംഗങ്ങള്‍, വാര്‍ഡ് സമിതി അംഗങ്ങള്‍ ടെക്‌നിക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സൂപ്പര്‍ ചെക്ക് ടീം അംഗങ്ങള്‍ എന്നിവര്‍ക്കുള്ള പരിശീലനം നല്‍കിവരികയാണ്. സംസ്ഥാനത്ത് ആകെ 941 പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലും പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളായ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും, പ്രീ എന്യുമറേഷനും, എന്യുമറേഷനും ദ്രുതഗതിയില്‍ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു.
അതി ദരിദ്രരായ വ്യക്തികളെ കണ്ടെത്തുന്നതിനുള്ള ജനകീയപ്രക്രിയയാണ് വാര്‍ഡ്, കുടുംബശ്രീ, സന്നദ്ധ സംഘടനാ തലങ്ങളിലുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍. സംസ്ഥാനത്ത് 49,501 ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഇതിലൂടെ 42,512 ആള്‍ക്കാരെ സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 19,998 പേരുടെ പ്രീ എന്യുമെറേഷന്‍ മൊബൈല്‍ ആപ്പില്‍ നടന്നുകഴിഞ്ഞു. ഇതില്‍ 12,821 പേരുടെ ഫീല്‍ഡ് തലത്തിലുള്ള എന്യുമെറേഷനും ഇതിനോടകം പൂര്‍ത്തീകരിച്ചു. ഓരോ ഘട്ടത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപന തലത്തില്‍ 20 ശതമാനം സൂപ്പര്‍ ചെക്ക് നടത്തുകയും ഉയര്‍ന്നുവരുന്ന പരാതികള്‍ പരിഹരിക്കുകയും ചെയ്യും. അതിന് ശേഷം പട്ടിക ഗ്രാമസഭയിലും തദ്ദേശ സ്ഥാപനതല ഭരണസമിതിയിലും അംഗീകരിച്ചാണ് പ്രസിദ്ധീകരിക്കുക എന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.