കോഴിക്കോട്: 15 വയസ്സുള്ള പെൺകുട്ടിയെ ബസിൽ യാത്ര ചെയ്യവെ ലൈംഗികമായി ആക്രമിക്കുകയും നിരന്തരമായി ലൈംഗിക ഉദ്ദേശ്യത്തോടുകൂടി പിൻതുടരുകയും പെൺകുട്ടിയുടെ വീട്ടുപറമ്പിൽ ആക്രമിച്ചു കയറുകയും ചെയ്തുവെന്ന കേസിൽ ബസ് ജീവനക്കാരന് അഞ്ചു വർഷം കഠിന തടവും 1,25000 രൂപ പിഴയും. പാലാഴി കയലും പാറക്കൽതാഴത്ത് ടി.പി. അമലിനെയാണ് (25) കോഴിക്കോട് പോക്സോ ഫാസ്റ്റ് ട്രാക് കോടതി രാജീവ് ജയരാജ് ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിൽ മൊത്തം 11 വർഷവും മൂന്നുമാസവും തടവ് വിധിച്ചെങ്കിലും ശിക്ഷ അഞ്ചു വർഷം ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ ഒരു കൊല്ലവും മൂന്ന് മാസവും കൂടി അധിക തടവനുഭവിക്കണം. പിഴയടച്ചാൽ 50,000 രൂപ പെൺകുട്ടിക്ക് നഷ്ടമായി നൽകണം. മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർ പി.കെ. ജ്യോതി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത് ഹാജരായി. സിവിൽ പൊലീസ് ഓഫിസർമാരായ സിനഖു വി.സി, ബിജു എം.സി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.