കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജ ബാങ്ക് രേഖകൾ ചമച്ചെന്ന കേസിൽ കുറ്റം ചുമത്തൽ ഉൾപ്പെടെ നടപടികൾ മാറ്റിവെക്കണമെന്ന് ഹൈകോടതി. കുറ്റപത്രത്തിൽ പറയുന്ന ഇഞ്ചോടി കമീഷൻ റിപ്പോർട്ട് പ്രതികൾക്ക് നൽകാത്തതടക്കം ചോദ്യംചെയ്ത് ഫാ. പോൾ തേലക്കാട്ട് സമർപ്പിച്ച ഹരജിയിലാണ് കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് ജസ്റ്റിസ് വി.ജി. അരുൺ നിർദേശം നൽകിയത്.
കർദിനാളിന്‍റെ ഭൂമി ഇടപാടിലെയും വ്യാജരേഖ കേസിലെയും സത്യം പുറത്തുവരാതിരിക്കാൻ ഇഞ്ചോടി കമീഷൻ റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെക്കുകയാണെന്നും ഇത് പുറത്തുവന്നാൽ വ്യാജരേഖ കേസിലെ സത്യം തെളിയുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ റിപ്പോർട്ട് നശിപ്പിക്കപ്പെടാൻ ഇടയുള്ളതിനാൽ കോടതി സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. സർക്കാറിന്റെ വിശദീകരണം തേടിയ കോടതി ഹരജി വീണ്ടും ഏപ്രിൽ മൂന്നിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.