കൊടുങ്ങല്ലൂരിൽ കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; മുറിയിൽ വിഷവാതക സാന്നിധ്യം

കൊടുങ്ങല്ലൂർ: കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചന്തപ്പുര ഉഴുവത്തുംകടവ് കാടാംപറമ്പത്ത് റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനായ ഉബൈദുവിന്‍റെ മകൻ ആഷിഫ് (കുഞ്ഞുമോൻ -41), ഭാര്യ ആബിറ (34), ഇവരുടെ 12ഉം എട്ടും വയസ്സുള്ള പെൺമക്കൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ വിഷവാതകത്തിന്‍റെ സാന്നിധ്യം കണ്ടെത്തി. 

വീടിന്‍റെ മുകൾ നിലയിലായിരുന്നു ആഷിഫും ഭാര്യയും മക്കളും താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെയായിട്ടും ഇവരെ പുറത്തേക്ക് കാണാതായതോടെ കുടുംബാംഗങ്ങൾ മുകളിലെത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

നാലു പേരുടെയും മൃതദേഹങ്ങൾ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. സോഫ്റ്റ് വെയർ എൻജിനീയറായിരുന്നു ആഷിഫ്. വീട്ടിനുള്ളിൽ വിഷവാതകമായ കാർബൺ മോണോക്‌സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തി. ജനലുകൾ അടച്ച നിലയിലായിരുന്നു. മുറിയിലേക്ക് വായു കടക്കാനുള്ള എയർഹോളുകളും അടച്ച നിലയിലായിരുന്നു. 


Tags:    
News Summary - four members of a family found dead in kodungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.