ഓച്ചിറ: വഴിയോര കച്ചവടക്കാരായ മാതാപിതാക്കളെ മർദിച്ച ശേഷം 15കാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രധാന പ്രതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ചങ്ങൻകുളങ്ങര തണ്ടാശ്ശേരി തെക്ക തിൽ ബിബിൻ (18), പായിക്കഴികുറ്റീതറയിൽ അനന്തു (21), നിരവധി ക്രിമിനൽ കേസിലെ പ്രതിയും പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളുമായ പായിക്കുഴി മോഴൂർതറയിൽ പ്യാരി (19)എന്നിവരാണ് അറസ്റ്റിലായത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തിലെ മൂന്നുപേരും പിടിയിലായിട്ടുണ്ട്. പെൺകുട്ടിയുമായി ട്രെയിനിൽ ബംഗളൂരുവിലേക്ക് കടന്ന മേമന തെക്ക് കന്നിട്ടയിൽ മുഹമ്മദ് റോഷനെ (19) പിടികൂടാനും പെൺകുട്ടിയെ കണ്ടെത്താനുമായി െപാലീസ് സംഘം ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം മാതാപിതാക്കളെ ക്രൂരമായി മർദിച്ച ശേഷമാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ് ആലപ്പുഴ, കൊല്ലം ജില്ലകളിൽ താമസിക്കുന്ന രാജസ്ഥാനികൾ പെൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.