ദത്തുകേസില്‍ അനുപമക്ക് ഒപ്പമായിരുന്നു സർക്കാറെന്ന് വീണാ ജോർജ്

തിരുവനന്തപുരം: ദത്തുകേസില്‍ അനുപമക്ക് ഒപ്പമായിരുന്നു സർക്കാറെന്ന് മന്ത്രി വീണാ ജോർജ്. സമയോചിതമായ ഇടപെടലാണ് സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു.

അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തിരുന്ന ആന്ധ്രപ്രദേശ് ദമ്പതികൾക്ക് ദത്തുനടപടികളില്‍ ഇനി മുൻഗണന ലഭ്യമാക്കുന്നതിനു നടപടി സ്വീകരിച്ചു. ഇക്കാര്യം ദമ്പതികളെ അറിയിച്ചിട്ടുണ്ട്. മറ്റൊരു കുട്ടിയെ ദത്തെടുക്കാൻ അവര്‍ക്ക് മുൻഗണന നൽകണമെന്ന് ദേശീയ അഡോപ്ഷൻ ഏജൻസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അനുപമയുടെ കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുൾപ്പെടെ നടപടികൾ സ്വീകരിച്ചത് സി.ഡബ്ല്യുസി ആണ്. അവരാണ് ആന്ധ്ര സി.ഡബ്ല്യു.സിയുമായും ദമ്പതികളുമായും ആശയവിനിമയം നടത്തിയത്. ആന്ധ്ര ദമ്പതികൾക്ക് കുട്ടിയെ ദത്ത് നൽകിയത് റദ്ദാക്കപ്പെടുന്നതോടെ അവർക്ക് മറ്റൊരു കുട്ടിയെ ദത്ത് ലഭിക്കുന്നതിന് സാേങ്കതിക പ്രശ്നമുണ്ടാകും. ആ സാഹചര്യം ഒഴിവാക്കാനാണ് അവർക്ക് മുൻഗണന നൽകണമെന്ന ആവശ്യം മുന്നോട്ടുെവച്ചത്.

കോടതിയിൽനിന്നും അനുകൂല നടപടിയുണ്ടായതിനാലാണ് കൂടുതൽ സങ്കീർണതയിലേക്ക് കാര്യങ്ങൾ നീങ്ങാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - government was with Anupama in the adoption case says Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.