പത്തനംതിട്ട: വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും കുത്തകപ്പാട്ടത്തിന് നൽകിയ ഭൂമിയുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപിടിക്കാതെ സർക്കാർ. ലാൻഡ് റവന്യൂ കമീഷണർ തയാറാക്കിയ പട്ടികയനുസരിച്ച് നലായിരത്തോളം കുത്തകപ്പാട്ടങ്ങളാണ് നൽകിയിട്ടുള്ളത്. ഇതിൽ പകുതിയുടെയും കാലാവധി കഴിഞ്ഞവയാണ്.
ഒരിക്കൽ കുത്തകപ്പാട്ടത്തിന് എടുത്ത ഭൂമി, ആ ആവശ്യത്തിന് ഉപയോഗിക്കാതെയും മറിച്ചുവിറ്റും സ്വന്തമാക്കുകയാണ് പതിവ്. പാട്ടത്തുകയും കൃത്യമായി അടക്കാറില്ല. ഇത്തരത്തിൽ കുടിശ്ശികവരുത്തിയ ചിലരുടെ ഭൂമി കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പതിച്ചുനൽകിയത് വിവാദം ഉയർത്തിയിരുന്നു. പാട്ടക്കുടിശ്ശികവരുത്തുകയും കാലാവധി കഴിയുകയും ചെയ്ത ഭൂമി തിരിച്ചെടുക്കാതെ അന്യാധീനപ്പെടുത്താൻ കൂട്ടുനിൽക്കുകയുമായിരുന്നു അധികൃതർ. ഇത്തരം ഭൂമിക്ക് ചിലർ പട്ടയം സമ്പാദിക്കുകയും ചെയ്തു.
തിരുവനന്തപുരം, ഫോർട്ട് കൊച്ചി, മൂന്നാർ, തൊടുപുഴ, ആലുവ തുടങ്ങിയ സ്ഥലങ്ങളിലെ കണ്ണായ ഭൂമി ഇത്തരത്തിൽ കുത്തകപ്പാട്ടത്തിന് നൽകിയതാണെന്ന് ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ടിലുണ്ട്. സർക്കാർ ഏജൻസികൾ, മത-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവക്കുപുറമെയാണ് വ്യക്തികൾക്കും നൽകിയത്. ഇതിൽ ചിലതിെൻറ രേഖകൾ തന്നെ കണ്ടെത്താനായില്ല. മൂന്നാറിലെ ൈകേയറ്റങ്ങൾ അന്വേഷിച്ച പി.സി. സനൽ കുമാറും നൂറോളം കുത്തകപ്പാട്ടഭൂമിയുടെ രേഖകൾ കിട്ടിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
മൂന്നാർ ഉൾപ്പെടുന്ന ദേവികുളം താലൂക്കിൽ 278 പേർക്കാണ് കുത്തകപ്പാട്ടമുള്ളത്. ഇതെല്ലാം കലാവധി കഴിഞ്ഞതാണ്. മൂന്നാറിലെ കണ്ണൻ ദേവൻ വില്ലേജിൽ 102 പേർക്കും പാട്ടം നൽകിയിട്ടുണ്ട്. ട്രേഡ് യൂനിയൻ ഒാഫിസിനുപുറമെ രാഷ്ട്രീയ നേതാക്കളും കാലാവധി കഴിഞ്ഞ ഭൂമി കൈവശം വെച്ചിട്ടുണ്ട്.
കോതമംഗലത്ത് നൽകിയ 86 കുത്തകപ്പാട്ടങ്ങളുടെയും കാലാവധി കഴിഞ്ഞതാണ്. പത്തനംതിട്ട, തൃശുർ, ആലുവ, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ ഭൂമി തിരിച്ചെടുക്കാൻ നിർദേശിച്ചിരുെന്നങ്കിലും നടപടി നീങ്ങിയില്ല.
തിരുവനന്തപുരം-534, കൊല്ലം-588, ആലപ്പുഴ-659, പത്തനംതിട്ട-724, കോട്ടയം-87, ഇടുക്കി-508, എറണാകുളം--331, തൃശൂർ--59 എന്നിങ്ങനെയാണ് കുത്തകപ്പാട്ടം നൽകിയിട്ടുള്ളത്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ കുത്തകപ്പാട്ടം കുറവാണ്. കണ്ണൂരിൽ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ജില്ല ഒാഫിസ് പ്രവർത്തിക്കുന്നതും ഇത്തരത്തിലുള്ള ഭൂമിയിലാണ്.
പാട്ടവ്യവസ്ഥ ലംഘിക്കുന്ന ഭൂമിയും തിരിച്ചെടുക്കാം. കെട്ടിടം ഏത് ആവശ്യത്തിനാണോ നൽകിയത് അതിനായി ഉപയോഗിക്കാതിരിക്കുക, കൈമാറ്റം ചെയ്യുക എന്നിവയൊക്കെ പാട്ടവ്യവസ്ഥയുെട ലംഘനമാണ്. ഭൂരിപക്ഷം കേസുകളിലും ഇത് ഉണ്ടുതാനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.