പാലാ: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ൈഡ്രവർ ബസ് മതിലിലും ഓടയിലുമായി ഇടിപ്പിച്ചു നിർത്തി യാത്രക്കാരുടെ ജീവൻ രക്ഷിച്ചശേഷം മരണത്തിന് കീഴടങ്ങി. തൊടുപുഴ വണ്ണപ്പുറം ഒടിയപാറ മേവക്കാട്ട് വിനോദാണ് (51) മരണത്തിലും നിരവധി ജീവനുകൾക്ക് രക്ഷകനായത്. പാലാ-തൊടുപുഴ റോഡിൽ കാനാട്ടുപാറയിൽ ശനിയാഴ്ച വൈകീട്ട് നാേലാടെയായിരുന്നു സംഭവം. പാലായിൽനിന്ന് നിറയെ യാത്രക്കാരുമായി തൊടുപുഴയിലേക്ക് പുറപ്പെട്ട മേരിമാത ബസിലെ ൈഡ്രവർക്ക് കാനാട്ടുപാറയിലെത്തിയതോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
അസഹ്യമായ വേദനയിലും ബസ് വേഗം കുറച്ച് റോഡിെൻറ വശത്തെ ഓടയിലും സംരക്ഷണഭിത്തിയിലുമായി ഇടിപ്പിച്ച് നിർത്തുകയായിരുന്നു. തുടർന്ന് യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് വിനോദിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് അരുണാപുരത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. വിനോദിെൻറ മരണവാർത്ത യാത്രക്കാരുടെ കണ്ണുകളെയും ഈറനണിയിച്ചു. ഭാര്യ: ശോഭന. മക്കൾ: പ്രഭുൽ, പ്രവീണ. മരുമകൾ: ആഷിക്. സംസ്കാരം ഞായറാഴ്ച രണ്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.