ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾക്ക് കോൺഗ്രസ് ഹൈകമാൻഡിെൻറ അംഗീകാരം. ജില്ലാതല പുനഃസംഘടന ഒരു മാസത്തിനുള്ളില്‍ പുർത്തിയാക്കും. യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് എം.എം ഹസൻ തുടരും.
രാഷ്ട്രീയകാര്യ സമിതി റിപ്പോർട്ടിൽ നിർദേശിച്ച പരിഷ്കാരങ്ങൾക്കാണ് അനുമതി നൽകിയത്.പുനഃസംഘടന ഗ്രൂപ് അടിസ്ഥാനത്തിലാകില്ലെന്നും കഴിവിെൻറ മാത്രം അടിസ്ഥാനത്തിലാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നതെന്നും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സുധാകരൻ പറഞ്ഞു.
താന്‍ മുന്നോട്ടുവെച്ച പൊളിറ്റിക്കല്‍ സ്കൂള്‍ ദേശീയ നേതൃത്വം തത്വത്തിൽ അംഗീകരിച്ചുവെന്നും പാർട്ടിയുടെ ദേശീയ വക്താവിന് അതിെൻറ ചുമതല നൽകുമെന്നും സുധാകരൻ പറഞ്ഞു. ഹസനെ യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി കെ. മുരളീധരനെ കൊണ്ടുവരുന്നതിൽ കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് താൽപര്യമില്ലെന്നും അതിനാൽ യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് എം.എം ഹസൻ തുടരെട്ട എന്നുമാണ് സുധാകരൻ ഹൈകമാൻഡിെന അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.