ഭാര്യയെ സെക്സ് റാക്കറ്റിൽപെടുത്തിയെന്ന ആരോപണവുമായി യുവാവ്

കുമ്പള: ഭാര്യയെ തന്റെ സുഹൃത്ത് സെക്സ് റാക്കറ്റിൽപെടുത്തിയെന്ന ആരോപണവുമായി യുവാവ്. ഭാര്യയുടെ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ യുവാവാണ് അതേ കേസിലെ കൂട്ടുപ്രതിക്കെതിരെ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ ആരോപണമുന്നയിച്ചത്.

കൊലപാതകക്കേസിൽ നാലു മാസത്തെ ജയിൽ വാസം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം രണ്ടു വർഷമായി ഭാര്യ ഇയാളുമായി അകന്നാണ് കഴിയുന്നത്. ഈയിടെയായാണ് ഭാര്യയെ സുഹൃത്ത് സെക്സ് റാക്കറ്റിൽപെടുത്തിയെന്ന വിവരമറിയുന്നതെന്ന് ഇയാൾ പറയുന്നു. ഭാര്യയെ ലഹരിക്കടത്തിന് ഉപയോഗിക്കുന്നതായും ഇയാൾ ആരോപിക്കുന്നു. ഇവർക്ക് ഏഴും അഞ്ചും വയസുള്ള രണ്ടു പെൺമക്കളുണ്ടത്രെ. അവരെവിടെയാണെന്ന് അറിയില്ലെന്നും യുവാവ് പറഞ്ഞു.

അതേസമയം, ഇയാൾക്കെതിരെ ഭാര്യ നേരത്തെ കുമ്പള പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഭർത്താവ് സുഹൃത്തുക്കളുമായി അവിഹിതത്തിന് പ്രേരിപ്പിക്കുന്നുവെന്നായിരുന്നു ഇവരുടെ പരാതി. ഈ പരാതി നൽകി തിരിച്ചുവരുന്നതി​നിടെയാണ് വഴിയിൽ തടഞ്ഞുനിർത്തി ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ ഭർത്താവും സുഹൃത്തുക്കളും കുത്തിക്കൊലപ്പെടുത്തിയത്.

എന്നാൽ, താനല്ല കൊലപ്പെടുത്തിയതെന്നും കൂടെയുണ്ടായിരുന്ന സുഹൃത്താണ് ഇതിനുപിന്നിലെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. 'സ്റ്റേഷനിൽ നിന്ന് മടങ്ങവെ ഭാര്യയോട് തന്നോടൊപ്പം വരാൻ ആവശ്യപ്പെട്ടു. അനുസരിക്കാതിരുന്നപ്പോൾ കുഞ്ഞിനെയും ഭാര്യാബന്ധുവിനെയും സുഹൃത്തുക്കളുടെ സഹായത്തോടെ കാറിൽ വലിച്ചു കയറ്റി. കാറിൽ വച്ച് വാക്കേറ്റത്തിനിടെ ബന്ധുവിനെ തന്റെ സുഹൃത്ത് കുത്തി. കുത്തേറ്റ അയാൾ മരണപ്പെട്ടു. താൻ നാലു വയസുകാരിയായ മകളെയും മടിയിലിരുത്തി വാഹനം ഓടിക്കുകയായിരുന്നു. ഈ കേസിലെ പ്രതിയായ തന്റെ സുഹൃത്താണ് ഇപ്പോൾ ഭാര്യയെ ദുരുപയോഗം ചെയ്യുന്നത്' -യുവാവ് പറഞ്ഞു.

Tags:    
News Summary - Husband accuses friends of forcing his wife into sex racket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.