കൊച്ചി: കവരത്തി പൊലീസ് ഫോൺപിടിച്ചെടുത്ത വേളയിൽ അടുത്ത ബന്ധുക്കളുടെ നമ്പർ എഴുതിയെടുക്കാൻപോലും അനുവാദം തന്നില്ലെന്ന് ഐഷ സുൽത്താന. നാല് മണിക്കൂറോളം സ്റ്റേഷനിൽ വെറുതെ ഇരിക്കുകയായിരുന്നു. 12.15 മുതൽ 4.30 വരെ ഇരുന്നിട്ടും ആഹാരംപോലും ലഭിച്ചില്ല. തുടർ ചോദ്യം ചെയ്യലിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ശനിയാഴ്ച െകാച്ചിയിലേക്ക് മടങ്ങാനാണ് തീരുമാനമെന്നും ഐഷ വ്യക്തമാക്കി.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഐഷ സുൽത്താനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും രണ്ട്, മൂന്ന് ഘട്ടത്തിൽ ഇവ പരിശോധിക്കുകയുമാണ് ചെയ്തതെന്ന് കവരത്തി പൊലീസ് വ്യക്തമാക്കി. കൂടുതൽ പരിശോധനകൾക്കാണ് ഫോൺ വാങ്ങിവെച്ചതെന്നും മറ്റുരേഖകൾ വരും ദിവസങ്ങളിൽ പരിശോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇനിയും ചോദ്യം ചെയ്യൽ ഉണ്ടായേക്കും. ബന്ധു ആശുപത്രിയിൽ ആണെന്ന് പറഞ്ഞതിനാലാണ് കൊച്ചിയിലേക്ക് മടങ്ങാൻ അനുമതി നൽകിയതെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.