ശ്രീകണ്ഠപുരം: ഇരിക്കൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ്. ഇരിക്കൂര്‍ നിയോജക മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ടി.എന്‍.എ. ഖാദറാണ് വിമര്‍ശനമുയര്‍ത്തിയത്. മണ്ഡലത്തില്‍ ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വത്തിനാണെന്ന് ഖാദര്‍ പറഞ്ഞു.
നടുവില്‍ പഞ്ചായത്ത് ഭരണംപോലും നഷ്ടപ്പെടുത്തിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളാണ്. കരുവഞ്ചാല്‍ വാര്‍ഡില്‍ നിന്നുള്ള ബാലകൃഷ്ണനെ ആദ്യത്തെ ഒരുവര്‍ഷം പ്രസിഡൻറാക്കി പിന്നീടുള്ള നാല് വര്‍ഷം ബേബി ഓടമ്പള്ളിക്ക് നല്‍കുകയെന്ന നിര്‍ദേശം ലീഗ് മുന്നോട്ടുവെച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം അത് പരിഗണിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് ജില്ല ചെയര്മാന് പി.ടി. മാത്യുവും ബേബി ഓടമ്പള്ളിയും തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണമാണ് ഈ നിര്‍ദേശം പോലും അംഗീകരിക്കാതിരുന്നത്. ഈ നില തുടരുകയാണെങ്കില്‍ കേരള യാത്രയുമായി മണ്ഡലത്തില്‍ സഹകരിക്കാന്‍ മുസ്ലിം ലീഗിന് വിഷമമുണ്ടെന്നും ഖാദര്‍ പറഞ്ഞു. ഒടുവില്‍, നിയമസഭ തെരഞ്ഞെടുപ്പിന് മുേമ്പ പ്രശ്നം പരിഹരിക്കുമെന്നും അടുത്ത യു.ഡി.എഫ് ജില്ല നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും പി.ടി. മാത്യു ഉറപ്പുനല്‍കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.