കമ്യൂണിസ്റ്റ് വിരുദ്ധ പ്രമേയം തന്‍റെ അറിവോടെയല്ലെന്ന് ജിഫ്രി തങ്ങൾ

മലപ്പുറം: കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്ന സമസ്ത മലപ്പുറം ജില്ല സുവർണ ജൂബിലി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം തന്‍റെ അറിവോടെയല്ലെന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.  പ്രമേയത്തോടൊപ്പം തന്‍റെ ഫോട്ടോ ചേര്‍ത്ത് ചില ചാനലുകളിലും ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ജിഫ്രി തങ്ങളായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്.

''ഇസ്ലാമിന്‍റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാധ്യാപനം നൽകുന്ന കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്നും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു'' -എന്നായിരുന്നു ഞായറാഴ്ച മലപ്പുറത്ത് നടന്ന സമസ്ത ജില്ല സമ്മേളനത്തിലെ പ്രമേയങ്ങളിലൊന്ന്.

സമസ്ത പാസാക്കിയ പ്രമേയത്തിലെ പ്രസക്ത ഭാഗങ്ങൾ

  • വിശ്വാസികളുടെ ജീവിതലക്ഷ്യം പരലോകജീവിത വിജയം മാത്രമായതിനാൽ, പ്രമാണങ്ങൾക്കും ഗവേഷണയോഗ്യരും സച്ചരിതരുമായ ആദ്യകാല പണ്ഡിതന്മാരുടെ വീക്ഷണങ്ങൾ ഉൾക്കൊണ്ടും മാത്രം മതവിഷയങ്ങളിലും അനുബന്ധമായ ഭൗതികവിഷയങ്ങളിലും നിലപാടെടുക്കണമെന്നും മുഴുവൻ മുസ്‌ലിം മതസംഘടനകളോടും പരമ്പരാഗതവും സച്ചരിതരായ സലഫിന്റെ മാർഗവുമായ സമസ്ത കേരള ജംഇയ്യത്തുൽ ഉയർത്തിപ്പിടിക്കുന്ന നിലപാടുകളെ പിന്തുടർന്ന് ഐഹിക-പാരത്രിക ജീവിതവിജയം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാകണമെന്നും മുസ്‌ലിം ബഹുജനങ്ങളോട് ഈ സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെടുന്നു.
  • സമുദായ പുരോഗതിയുടെ നാനാതുറകളിൽ അതുല്യവും അഭിമാനകരവുമായ നേട്ടങ്ങൾ ഉറപ്പുവരുത്തിയ കേരളത്തിലെ ഉലമ-ഉമറാ ബന്ധം ഊഷ്മളമായി നിലനിൽക്കേണ്ട കാര്യം ഈ സമ്മേളനം ഊന്നിപ്പറയുകയും സമുദായശത്രുക്കൾ മുതലെടുപ്പ് നടത്തി ഛിദ്രതയുണ്ടാക്കുന്നതിനെ കുറിച്ച് സംഘടനാ പ്രവർത്തകരും മുസ്‌ലിം ബഹുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
  • ഇസ്‌ലാമിന്‍റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാധ്യാപനം നൽകുന്ന കമ്മ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ്‌ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും ആഹ്വാനം ചെയ്യുന്നു.
  • കൊലപാതകങ്ങൾക്കും കലാപങ്ങൾക്കും കാരണമാകുന്ന വിധം വിവിധ മതവിശ്വാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം കേരളത്തിൽ നടക്കുന്ന ധ്രുവീകരണത്തിൽ ഈ സമ്മേളനം കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും, നിയമം കൈയിലെടുക്കാനും നിരപരാധികളെ വകവരുത്താനും ഒരു മതവും അനുവദിക്കാതിരുന്നിട്ടും മതങ്ങളുടെ പേരിൽ സംഘർഷവും സായുധനീക്കങ്ങളും നടത്തുന്നവരെ അതത് മതവിശ്വാസികൾ തിരിച്ചറിയണമെന്ന് ഈ സമ്മേളനം പ്രമേയം മുഖേന ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു.
  • വൈവാഹികജീവിതത്തിന് ശാരീരികവും വൈകാരികവുമായ പശ്ചാത്തലം അനിഷേധ്യമായി നിലനിൽക്കെ, വോട്ടവകാശമുള്ള 18 വയസ്സ് പൂർത്തിയായിട്ടും ധാർമികമായി ജീവിതപങ്കാളിയെ സ്വീകരിക്കാൻ പാടില്ലെന്ന പാർലമെന്റ് സെലക്ട് കമ്മിറ്റിക്ക് വിട്ട ബിൽ പൗരാവകാശ ലംഘനമാണെന്നും ഉന്നതവിദ്യാഭ്യാസവും തൊഴിൽപരിശീലനവും നേടേണ്ടവർക്ക് അതിനും വൈവാഹികജീവിതം താൽപര്യപ്പെടുന്നവർക്ക് അതിനും സാധിക്കുന്നവിധം പെൺകുട്ടികളുടെ വിവാഹപ്രായം നിലനിറുത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ഈ സമ്മേളനം കേന്ദ്ര ഗവൺമെന്‍റിനോട് ആവശ്യപ്പെടുന്നു.

സര്‍ക്കാര്‍ ഉറപ്പ് പാലിക്കണം -സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത പ്രതിനിധികളെ തിരുവനന്തപുരത്ത് വിളിച്ച് വരുത്തി മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ആഴ്ചകള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെടാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ്. നിർദേശങ്ങള്‍ പരിഗണിക്കുമെന്നും മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്ത് ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്നും സമസ്തക്ക് നല്‍കിയ വാക്ക് എത്രയും വേഗം പാലിക്കണമെന്നും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Tags:    
News Summary - Jifri Thangal said the anti-communist resolution was not with his knowledge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.