തിരുവനന്തപുരം: ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ കോളജുകളിലെയും ഡോക്ടര്‍മാരുടെ പെന്ഷന് പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ വെള്ളിയാഴ്ച അനിശ്ചിതകാല സമരം ആരംഭിക്കും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും വെള്ളിയാഴ്ച പി.ജി, സീനിയര്‍ െറസിഡൻറ്സ് ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും പഠിപ്പുമുടക്കി സമരം നടത്തും. ആദ്യഘട്ടത്തില്‍ അത്യാഹിതം, ലേബര്‍ റൂം, ഐ.സി.യു, എമര്‍ജന്‍സി ഓപറേഷന് തിയറ്റര്‍ എന്നിവിടങ്ങളില്‍ സമരമുണ്ടാകില്ല. ഈ സ്ഥലങ്ങളില്‍ ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളവര്‍ക്കു പുറമേ അധിക ഡ്യൂട്ടിയായി ഡോക്ടര്‍മാര്‍ സവനം അനുഷ്ഠിക്കില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യമന്ത്രിയും കേരള മെഡിക്കോസ് ജോയൻറ് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളും തമ്മില്‍ വിഷയം ചര്‍ച്ചചെയ്തിരുന്നു. അടുത്ത മന്ത്രിസഭ യോഗത്തില്‍ ആവശ്യങ്ങള്‍ അവതരിപ്പിക്കാമെന്ന ഉറപ്പാണു മന്ത്രി കെ.കെ. ശൈലജ നല്‍കിയിരുന്നതെന്നും എന്നാല്‍, വിഷയം മന്ത്രിസഭ യോഗത്തില്‍ ചര്ച്ചക്കെടുക്കാത്തതിനാലാണ് സമരത്തിലേക്കു നീങ്ങുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡൻറ് ഡോ. യു.ആര്. രാഹുല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.