തിരുവനന്തപുരം: ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ കോളജുകളിലെയും ഡോക്ടര്‍മാരുടെ പെന്ഷന് പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഇന്നും തുടരുന്നു. പി.ജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നത്.
സർക്കാർ മെഡിക്കൽ കോളജുകളിൽ അത്യാഹിതവിഭാഗം, ലേബർ റൂം, ഐ.സി.യു, എമര്‍ജന്‍സി ഓപറേഷന് തിയറ്റര്‍ എന്നിവയില്‍ മാത്രമാണ് ജൂനിയർ ഡോക്ടർമാർ ജോലിക്കെത്തിയത്. ഇവിടെ ജോലിചെയ്യുന്നവരെ മൂന്നുദിവസത്തേക്ക് പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പണിമുടക്കിെൻറ ആദ്യദിനം മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടില്ല. അവധിയിൽപോയ േഡാക്ടർമാരെ തിരിച്ചുവിളിച്ചും മറ്റ് ബദൽ സംവിധാനങ്ങളും ഒരുക്കിയാണ് പണിമുടക്കിനെ നേരിട്ടത്. എന്നാൽ, മിക്കയിടത്തും ഒ.പിയിൽ വലിയ തിരക്ക് അനുഭവപ്പെട്ടത് രോഗികെള പ്രയാസത്തിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർമാരിൽ ഭൂരിപക്ഷംപേരും പണിമുടക്കിൽ പെങ്കടുത്തു. സമരം കണക്കിലെടുത്ത് മറ്റ് ഡോക്ടർമാർക്ക് ലീവ് അനുവദിച്ചില്ല. ബദൽ സംവിധാനം ഒരുക്കിയതിനാൽ രോഗികളെ ബാധിച്ചില്ലെന്ന് സൂപ്രണ്ട് അറിയിച്ചു.
കേരള മെഡിക്കോസ് ജോയൻറ് ആക്ഷന്‍ കൗണ്‍സിലിെൻറ നേതൃത്വത്തിലാണ് പണിമുടക്ക്. പി.ജി വിദ്യാര്‍ഥികള്‍, ഹൗസ് സര്ജന്മാര്, സീനിയര്‍ െറസിഡൻറ്സ്, യു.ജി വിദ്യാര്‍ഥികള്‍ എന്നിവരും ഡെൻറല്‍ വിഭാഗത്തില്‍ പി.ജി, യു.ജി വിദ്യാര്‍ഥികളും ഹൗസ് സര്ജന്മാരുമാണ് പണിമുടക്കിൽ പെങ്കടുക്കുന്നത്.
സംസ്ഥാനത്ത് 1500-ലേറെ പേർ പണിമുടക്കില്‍ പങ്കെടുക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. യുവ ഡോക്ടർമാരുടെ ജോലി അവസരം കൂടി ഇല്ലാതാക്കിയ നടപടിയാണ് പെൻഷൻ പ്രായം വർധിപ്പിച്ചതിലൂടെ സംഭവിച്ചതെന്നും ഇവർ ആരോപിച്ചു.പണിമുടക്കിയ ജൂനിയർ ഡോക്ടർമാർ സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് ഡോ. യു.ആർ. രാഹുല്‍ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.