പാനൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ വികസനം അനുവദിക്കില്ലെന്ന ദുശ്ശാഠ്യം ആരുയര്‍ത്തിയാലും അനുവദിക്കില്ല. വികസനപദ്ധതികളുമായി മുന്നോട്ടുപോകാനാണ് ജനം ആഗ്രഹിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ന്യായങ്ങള്‍ വിചിത്രമാണ്.ഒരു 'പിപ്പിടി' വിദ്യയും കാണിക്കേണ്ടെന്നും പിണറായി പറഞ്ഞു.
തെറ്റായ എതിര്‍പ്പുകള്‍ക്കു മുന്നില്‍ വഴങ്ങില്ല. പദ്ധതിയുമായി ജനങ്ങളിലേക്ക് ഇറങ്ങാന്‍ തന്നെയാണ് തീരുമാനം. പദ്ധതിയുടെ പേരില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികം. പദ്ധതി ഇപ്പോള്‍ പറ്റില്ലെന്നാണ് പറയുന്നത്. പിന്നെ എപ്പോഴാണ് നടക്കുക. ആരെയും വിഷമിപ്പിക്കാനല്ല സര്‍ക്കാറിന്റെ തീരുമാനം.
ഗ്രാമങ്ങളില്‍ നാലിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. ആരെയും വഴിയാധാരമാക്കാനല്ല ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സങ്കുചിതരാഷ്ട്രീയത്തിന് വേണ്ടിയല്ല നാടിന്റെ വികസനത്തിനായാണ് പ്രതിപക്ഷം നില്‍ക്കേണ്ടത്. സ്വകാര്യമായി ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കളും പദ്ധതി വേണ്ടതാണെന്ന് പറയുമെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.