തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ വിദേശ യാത്ര നടത്തിയ വനം മന്ത്രി കെ. രാജു കൂടുതൽ പ്രതിരോധത്തിൽ. വിദേശ യാത്രക്ക് മുമ്പ് ചുമതല മന്ത്രി പി. തിലോത്തമന് കൈമാറിയത് മുഖ്യമന്ത്രി പോലും അറിയാതെ. സ്വന്തം ലെറ്റർപാഡിലായിരുന്നു ചുമതല നൽകിക്കൊണ്ടുള്ള കത്ത് അദ്ദേഹം തിലോത്തമന് കൈമാറിയത്. പൊതുഭരണ വകുപ്പ് ഉത്തരവിറക്കണമെന്ന മാനദണ്ഡവും മന്ത്രി പാലിച്ചില്ല.
അതിനിടെ യാത്രയിൽ തെറ്റില്ലെന്ന രാജുവിെൻറ വാദം തള്ളി സി.പി.െഎ രംഗത്തുവന്നു. രാജുവിനെ ന്യായീകരിക്കരുതെന്ന് സി.പി.െഎ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സി.പി.െഎ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമായി കഴിഞ്ഞ ദിവസം രാജുവിെൻറ ജർമൻ യാത്രയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്രളയക്കെടുതിക്കിടെ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി പോയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇന്നലെ വൈകീേട്ടാടെ വിമാനത്താവളത്തിലെത്തിയ രാജു തെൻറ യാത്രയെ ന്യായീകരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും പാർട്ടിയും അറിഞ്ഞുകൊണ്ടാണ് താൻ യാത്ര പോയത്. പോകുന്ന സമയത്ത് വലിയ ദുരിതം കേരളത്തിലുണ്ടായിരുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
സെപ്റ്റംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ സി.പി.െഎയുടെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം ചേരുന്നുണ്ട്. യോഗത്തിൽ രാജുവിെൻറ വിദേശയാത്ര ചർച്ച ചെയ്ത് നടപടി സ്വീകരിക്കാനുള്ള സാധ്യതയുണ്ട്. പാർട്ടി ഇക്കാര്യം ചർച്ച ചെയ്യുമെന്ന് കാനം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.