കോഴിക്കോട്: കേരളത്തിലും നരേന്ദ്ര മോദിക്ക് അനുകൂലമായ വലിയ മാറ്റം പ്രകടമാണെന്നും എൻ.ഡി.എയുടെ ഉജ്ജ്വലമായ മുന്നേറ്റം ഇൗ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. മൊടക്കല്ലൂർ എ.യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു മുന്നണികൾക്കുമെതിരായ ജനങ്ങളുടെ അഴിമതി വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രകടമാകും. രണ്ട് മുന്നണികളും അഴിമതിയുടെ കാര്യത്തിൽ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയിട്ടുള്ള കൂട്ടുകെട്ടുമൂലം യു.ഡി.എഫിെൻറ പരമ്പരാഗത വോട്ടുബാങ്കിൽ വലിയ വിള്ളലുണ്ടായിട്ടുണ്ട്. യു.ഡി.എഫിൽ മുസ്ലിം തീവ്രവാദ സംഘടനകളുടെ ആധിപത്യമാണിപ്പോൾ ഉള്ളത്. ഈ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിൽ മൂന്നാം ബദൽ ശക്തിപ്പെടും.
തിരുവനന്തപുരത്ത് 20ഓളം വാർഡുകളിൽ എൽ.ഡി.എഫും യു.ഡി.എഫും ധാരണയുണ്ടായിരുന്നു. അതു നേരത്തേ മനസ്സിലാക്കാൻ സാധിച്ചതിനാൽ ജനങ്ങളിലെത്തിക്കാനായി. ആദ്യമായി ഈ തെരെഞ്ഞടുപ്പിൽ ക്രോസ്വോട്ടിങ്ങിനെ അതിജീവിച്ച് എൻ.ഡി.എ സ്ഥാനാർഥികൾ വിജയിക്കുമെന്നും സുേരന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.