കൊച്ചി: മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം അടക്കം നേതാക്കൾക്ക് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ സംഭവത്തി ൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ച നിലപാടിൽ പാർട്ടിക്കുള്ളിൽ അമർഷം. വെള്ളിയാഴ്ച ആലുവയി ൽ ചേർന്ന പാർട്ടി ജില്ല നിർവാഹകസമിതി യോഗത്തിൽ കാനത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. എറണാകുളത്തെത്തിയ കാ നം, നേരത്തേ തീരുമാനിച്ചതിന് വിരുദ്ധമായി നിർവാഹകസമിതി യോഗത്തിൽ പങ്കെടുക്കാതെ മടങ്ങി.
പാർട്ടി എം.എൽ.എയ െ തല്ലിച്ചതച്ച പൊലീസ് നടപടിയോടുള്ള കാനത്തിെൻറ മൃദുസമീപനം തുടക്കം മുതൽ ചർച്ചയായിരുന്നു. ഇതിനെ ശരിവെക്ക ുന്ന വിധത്തിലാണ് അദ്ദേഹം വ്യാഴാഴ്ച മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം പ്രതികരിച്ചത്. വീടുകയറിയ ല്ല പൊലീസ് ആക്രമിച്ചതെന്നും പ്രതിഷേധിക്കാൻ പോയിട്ടല്ലേ അടി മേടിച്ചത് എന്നുമാണ് കാനം പറഞ്ഞത്. ഇതിനെതിര െ അണികൾക്കിടയിൽ അമർഷം പുകയുേമ്പാഴാണ് ദേശീയ നിർവാഹകസമിതി തീരുമാനങ്ങൾ മധ്യമേഖലയിൽ റിപ്പോർട്ട് ചെയ്യാൻ കാ നം വെള്ളിയാഴ്ച ആലുവയിലെത്തിയത്. ഇവിടെയും അദ്ദേഹം നിലപാട് ആവർത്തിച്ചു.
ഗൂഢാലോചന ഉണ്ടോ എന്ന് ചോദി ച്ചപ്പോഴാണ് ‘വീട്ടിൽ കയറി അല്ലല്ലോ തല്ലിയത്’ എന്ന് പ്രതികരിച്ചതെന്നായിരുന്നു ന്യായീകരണം. ജില്ല നിർവാഹ കസമിതി യോഗത്തിൽ കാനം പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് നിൽക്കാതെ കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ എൽദോ എബ്രഹാമുമായി കൂടിക്കാഴ്ച നടത്തി. കാര്യങ്ങൾ സംസ്ഥാന സെക്രട്ടറിയെ ബോധ്യപ്പെടുത്താനായെന്നും കലക്ടറുടെ റിപ്പോർട്ടിൽ നടപടിയുണ്ടാകുമെന്ന് ഉറപ്പ് കിട്ടിയതായും സി.പി.ഐ ജില്ല സെക്രട്ടറി പി. രാജുവും എൽദോ എബ്രഹാമും പറഞ്ഞു.
കാനം മടങ്ങിയതിന് പിന്നാലെ ചേർന്ന നിർവാഹകസമിതി യോഗത്തിലാണ് അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനമുയർന്നത്. 17 അംഗ നിർവാഹകസമിതിയിലെ ഭൂരിഭാഗം പേരും കാനത്തിെൻറ നടപടിയെ ചോദ്യം ചെയ്തു. പാർട്ടി തീരുമാനത്തെ കാനം തള്ളിപ്പറഞ്ഞെന്നും നേതൃത്വം പരസ്യമായി മാപ്പുപറയണമെന്നും ആവശ്യമുയർന്നു. എൽദോ എബ്രഹാമിന് പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയായി. ഇങ്ങനെപോയാൽ പാർട്ടി ജാഥക്ക് ആളെ കിട്ടില്ലെന്നും ചിലർ വിമർശിച്ചു. തെൻറ നിലപാടിനെതിരെ ജില്ലയിലെ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അതൃപ്തി മുൻകൂട്ടി കണ്ടാണ് കാനം യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും പറയപ്പെടുന്നു.
കാനത്തിനെതിരെ പോസ്റ്റർ പ്രചാരണം
ആലപ്പുഴ: സി.പി.െഎ ജില്ല ഒാഫിസ് മതിലിലടക്കം സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വ്യാപകമായി പോസ്റ്റർ പ്രചാരണം. വെള്ളിയാഴ്ച രാവിലെ മുതലാണ് ‘സി.പി.െഎ തിരുത്തൽ വാദികൾ അമ്പലപ്പുഴ’ എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘കാനത്തെ മാറ്റൂ, സി.പി.െഎയെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്ററിൽ എൽദോ എബ്രഹാം എം.എൽ.എക്കും സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറി പി. രാജുവിനും സിന്ദാബാദും രേഖപ്പെടുത്തിയിട്ടുണ്ട്.
സി.പി.െഎ ജില്ല ഒാഫിസായ ടി.വി സ്മാരകം, ചടയൻമുറി ഹാൾ, കയർ കോർപറേഷൻ എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചത്. സംഭവം ആസൂത്രിതമാണെന്നും പാർട്ടിയുമായി ബന്ധമുള്ള ഒരാൾ പോലും ഇതിന് മുതിരിെല്ലന്നും സി.പി.െഎ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ല പൊലീസ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ടെന്നും ആഞ്ചലോസ് വ്യക്തമാക്കി. അതേസമയം, പാർട്ടിയിലെ വിമത വിഭാഗമാണ് ഇത് ചെയ്തതെന്ന് സൂചനയുണ്ട്.
പോസ്റ്റർ പതിച്ചത് മറ്റ് പാർട്ടിക്കാരാകാം -കാനം
ആലുവ: ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസ് മതിലിൽ തനിക്കെതിരെ പോസ്റ്റർ പതിച്ചത് മറ്റ് പാർട്ടിക്കാരാകാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ പ്രവർത്തകർ തനിക്കെതിരെ പോസ്റ്റർ പതിക്കില്ല. അവസരം മുതലെടുത്ത് മറ്റ് പാർട്ടിക്കാർക്ക് അങ്ങനെ ചെയ്യാം. പറയാനുള്ളത് പാർട്ടി വേദിയിൽ പറയുന്നവരാണ് സി.പി.ഐക്കാർ. മാധ്യമങ്ങൾ ആഗ്രഹിക്കുന്നത് പോലെയല്ല സി.പി.ഐ എന്നും അദ്ദേഹം ആലുവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എറണാകുളത്ത് പൊലീസിെൻറ ഭാഗത്തുനിന്ന് തെറ്റായ നടപടിയാണ് ഉണ്ടായത്. അതിനെ താൻ ന്യായീകരിച്ചിട്ടില്ല. കൊച്ചിയിലെ മാർച്ച് താനുമായി ആലോചിക്കാതെയാണെന്നും പറഞ്ഞിട്ടില്ല. കലക്ടറുടെ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കും. തുടർന്ന് ഇതിൽ ഉചിതമായ നടപടിയുണ്ടാകും. ഇത്രയും മോശം പൊലീസിനെ കണ്ടിട്ടില്ലെന്ന എൽദോയുടെ പരാമർശത്തെക്കുറിച്ച ചോദ്യത്തിന് അത് അദ്ദേഹത്തിെൻറ അഭിപ്രായമാണെന്നായിരുന്നു മറുപടി. മോശം പൊലീസ് എന്നൊന്നില്ല. ഞങ്ങളൊക്കെത്തന്നെയാണ് സർക്കാർ. സംഭവത്തിൽ ഗൂഢാലോചന ഉള്ളതായി കരുതുന്നില്ല. എല്ലാവരോടും തനിക്ക് മൃദുസമീപനമാണെന്നും കാനം പറഞ്ഞു.ക്രൂരമർദനം ഏൽക്കേണ്ടിവന്നതായി സംസ്ഥാന സെക്രട്ടറിയെ ധരിപ്പിച്ചെന്ന് അദ്ദേഹവുമായി കൂടിക്കാഴ്ചക്കുശേഷം എൽദോ എബ്രഹാം എം.എൽ.എപറഞ്ഞു. അദ്ദേഹത്തിന് കാര്യങ്ങൾ ബോധ്യമുണ്ട്. കൂടുതലൊന്നും പറയേണ്ടതില്ല. സമരത്തെക്കുറിച്ച് കാനം പറഞ്ഞ കാര്യങ്ങളെ മറ്റ് രീതിയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും പാർട്ടി നിലപാടിനെ താൻ പിന്തുണക്കുന്നുവെന്നും എൽദോ എബ്രഹാം പറഞ്ഞു.
കലക്ടറുടെ അന്വേഷണം അന്തിമഘട്ടത്തിൽ
കൊച്ചി: എറണാകുളത്ത് സി.പി.ഐയുടെ ഡി.ഐ.ജി ഓഫിസ് മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ച് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കലക്ടർ എസ്. സുഹാസ് നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിൽ. റിപ്പോർട്ടിന് അന്തിമ രൂപം നൽകുന്നതിന് മുന്നോടിയായി എൽദോ എബ്രഹാം എം.എൽ.എ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളിൽനിന്ന് വെള്ളിയാഴ്ചയും വിവരങ്ങൾ ശേഖരിച്ചു.
കാക്കനാട് വെച്ചാണ് എൽദോ എബ്രഹാമിൽനിന്ന് വീണ്ടും വിവരങ്ങൾ ശേഖരിച്ചത്. രാവിലെ എറണാകുളം െഗസ്റ്റ് ഹൗസിൽ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, അസി. സെക്രട്ടറി കെ.എൻ. സുഗതൻ, സംസ്ഥാന സെക്രേട്ടറിയറ്റംഗം കൂടിയായ ജില്ല പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടൻ എന്നിവരിൽനിന്ന് തെളിവെടുത്തു. പാർട്ടി ആംബുലൻസിലെത്തിയ അസ്ലഫിനെ പ്രവർത്തകർ സ്ട്രെച്ചറിൽ ഗസ്റ്റ്ഹൗസിലെ മുറിയിൽ കൊണ്ടുവരുകയായിരുന്നു. കട്ടിലിൽ കിടന്നാണ് അദ്ദേഹം കലക്ടർക്ക് മൊഴി നൽകിയത്.
കാനത്തെ പിന്തുണച്ച് കോടിയേരി
തിരുവനന്തപുരം: എറണാകുളം ലാത്തിച്ചാർജുമായി ബന്ധപ്പെട്ട വിവാദത്തിൽ കാനം രാജേന്ദ്രനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വസ്തുത പറഞ്ഞതിന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മോശക്കാരനാക്കി ചിത്രീകരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. സന്ദർഭത്തിനൊത്ത നിലപാടാണ് കാനം സ്വീകരിച്ചത്. ശരിയായ നിലപാട് എടുത്തപ്പോൾ അദ്ദേഹത്തെ അപഹസിക്കുന്നു. സി.പി.െഎ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന പാർട്ടിയാണ്. സി.പി.െഎ നേതാക്കളെ പൊലീസ് മർദിച്ചത് ദൗർഭാഗ്യകരമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
കാനം പറഞ്ഞതിനെ പൂർണമായി പിന്തുണക്കുന്നതായി മന്ത്രി എ.കെ. ബാലനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.