തിരുവനന്തപുരം: സംസ്ഥാന പൊലീസിനെതിരായ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന ്ദ്രൻ. എറണാകുളത്ത് എല്‍ദോ എബ്രാഹാം എം.എല്‍.എയെയും സി.പി.ഐ നേതാക്കളെയും പൊലീസ് മര്‍ദിച്ചതിലുള്ള പ്രതിഷേധം സി.പി.ഐ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടന്നയുടൻ പാർട്ടി പ്രതിഷേധം അറിയിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. സാധാരണ മജിസ്റ്റീരിയൽ അന്വേഷണത്തിന് ആർ.ഡി.ഒയെ ചുമതലപ്പെടുത്തുകയാണ് പതിവ്. എന്നാൽ, എം.എൽ.എ ഉൾപ്പെട്ട വിഷയമായതിനാൽ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറെ തന്നെ ചുമതലപ്പെടുത്തി. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉചിതനടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ഇൗ വിഷയത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.