മലപ്പുറം: ബി.ജെ.പിക്കെതിരായ പോരാട്ടത്തിന് വിശാലമായ െഎക്യമുന്നണിയാണ് വേണ്ടതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യ ശത്രു ബി.ജെ.പിയാണന്നത് വ്യക്തമാണെന്നും അതിനാൽ ഫാഷിസത്തെ തനിച്ച് നേരിടുമെന്ന് വാശിപിടിക്കാനാവില്ലെന്നും കാനം പറഞ്ഞു.
കേരളം മാത്രമല്ല ഇന്ത്യയെന്നും പ്രായോഗിക രാഷ്ട്രീയത്തിെൻറ പടവുകൾ കയറാൻ കഴിയണമെന്നും കാനം കൂട്ടിച്ചേർത്തു. സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ ശശീന്ദ്രൻ എന്നിവരും പെങ്കടുത്തു.
വർഗീയതക്കും സാമ്രാജ്യത്വത്തിനെതിരെയുമുള്ള പോരാട്ടത്തിൽ വിശ്വസിക്കാൻ പറ്റിയ കക്ഷിയല്ല കോൺഗ്രസ്സെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. പിണറായിക്ക് മറുപടിയായാണ് കാനത്തിെൻറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.