മലപ്പുറം: വനിതാമതിലിനെതിരായ എൻ.എസ്.എസ് നിലപാട് സമുദായാംഗങ്ങൾ തള്ളിക്കളയുമെന്ന് സി.പി.െഎ സംസ്ഥാന സെക്രട ്ടറി കാനം രാജേന്ദ്രൻ. ഭരണഘടനക്ക് മുകളിൽ വിശ്വാസത്തെ സ്ഥാപിക്കാനാണ് എൻ.എസ്.എസ് ശ്രമം.
അവർക്ക് സ്വന്തമ ായ നിലപാട് എടുക്കാൻ എല്ലാ അവകാശവുമുണ്ട്്. എന്നാൽ, ആ നിലപാട് ശരിയോയെന്ന് നായർ സമുദായാംഗങ്ങളാണ് ആലോചിക ്കേണ്ടത്. എൻ.എസ്.എസ് പറയുന്നതുപോലെ വോട്ട് ചെയ്തിരുന്നെങ്കിൽ വിമോചന സമരശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന് 39.5 ശതമാനം വോട്ട് കിട്ടില്ലായിരുന്നു.
അന്ന് മന്നത്ത് പത്മനാഭനടക്കം പരിശ്രമിച്ചിട്ടും ഇടതുശക്തിയെ തകർക്കാനായില്ല. സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന സംഘടനകളല്ല ഇവയൊന്നും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി വിരുദ്ധ നിലപാടെടുത്തിട്ടും എൽ.ഡി.എഫിന് ഒന്നും സംഭവിച്ചില്ല. സമുദായ സംഘടനകളുടെ എതിർപ്പ് ഇടതുപക്ഷത്തെ ഒരു നിലക്കും ക്ഷീണിപ്പിക്കില്ല.
ഏതെങ്കിലും വോട്ട് ബാങ്കിന് വേണ്ടിയല്ല ഇടതുപക്ഷം നിലപാട് സ്വീകരിക്കുന്നത്. വനിതാമതിൽ വർഗീയമതിലല്ലെന്നും സ്േനഹ മതിലാണെന്നും കാനം വ്യക്തമാക്കി. ഇത്തരം പ്രചാരണം ദുഷ്ടലാക്കോടെയാണ്. വർഗീയതയെ ചെറുക്കേണ്ട മുസ്ലിം ലീഗ് വരെ ബി.ജെ.പി നിലപാടിനൊപ്പമാണ്. വനിതാമതിലിന് മതനിരപേക്ഷരായ എല്ലാ മനുഷ്യരുടെയും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര പരീക്ഷണത്തിനില്ലെന്ന് സി.പി.െഎ
മലപ്പുറം: ഇത്തവണ ലോക്സഭ െതരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തടക്കം സ്വതന്ത്ര പരീക്ഷണത്തിനില്ലെന്ന് സി.പി.െഎ. നാല് മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ തന്നെ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സൂചന നൽകി. വയനാട്ടിലും പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടാകും. കഴിഞ്ഞതവണ തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ കൊണ്ടുവന്നതിന് എറെ പഴി കേൾക്കേണ്ടിവന്നു.
മികച്ച സ്ഥാനാർഥി ആയിരുന്നെങ്കിലും എതിർപ്രചാരണങ്ങൾക്കാണ് ശക്തി ലഭിച്ചത്. ഇത്തവണ കുറേക്കൂടി അനുകൂല സാഹചര്യമാണുള്ളത്. കഴിഞ്ഞ തവണ വയനാട് ജില്ലയിൽ എൽ.ഡി.എഫിന് മേൽെക്കെ ലഭിച്ചെങ്കിലും മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലാണ് പിന്നാക്കമായത്. സി.പി.എമ്മിനും സി.പി.െഎക്കും സ്വാധീനമില്ലാത്ത ചില പോക്കറ്റുകൾ മലപ്പുറം ജില്ലയിലുണ്ട്. അത്തരം പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നു. സി.പി.െഎ മത്സരിക്കുന്ന മണ്ഡലങ്ങളിൽ എല്ലായിടത്തും ബൂത്തുതല കമ്മിറ്റികളായി. പൊന്നാനിയും വയനാടും പരസ്പരം മാറാനുള്ള ഒരു ചർച്ചയും സി.പി.എമ്മുമായി ഉണ്ടായിട്ടില്ലെന്നും കാനം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.