കോട്ടയം: കുപ്രസിദ്ധ കുറ്റവാളിയെ കാപ്പചുമത്തി കരുതൽ തടങ്കലിലാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ വെട്ടിമുകൾ കല്ലുവെട്ടുകുഴി വീട്ടിൽ ജസ്റ്റിൻ സണ്ണിയെയാണ് കരുതൽ തടങ്കലിൽ അടച്ചത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ആന്ധ്രാപ്രദേശിൽനിന്ന് കേരളത്തിലേക്ക് 30കിലോ കഞ്ചാവ് കടത്തിയതിന് ഇയാൾക്കെതിരെ ആന്ധ്രാപ്രദേശ് പൊലീസ് കേസെടുത്തിരുന്നു.
ഈ കേസിൽ ജാമ്യത്തിലിറങ്ങി ഏറ്റുമാനൂർ എത്തിയശേഷം ഏറ്റുമാനൂർ വെട്ടിമുകൾ കള്ളുഷാപ്പിലുണ്ടായ അടിപിടിയെ തുടർന്ന് ജയിലിൽ കഴിഞ്ഞുവരവെയാണ് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.