കാഞ്ഞങ്ങാട്: മയക്കുമരുന്ന് കടത്തിനും ഉപയോഗത്തിനും എതിരെ ശക്തമായ നിലപാടെടുത്ത പടന്നക്കാട് മുഹ്യിദ്ദീൻ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരും സംഘവും അഭിനന്ദിച്ചു. 580 കുടുംബങ്ങൾ അംഗങ്ങളായുള്ള മസ്ജിദ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിപണനം നടത്തുന്നവരെയും ജമാഅത്തിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് മാറ്റി നിർത്തുന്നതിനും വിവാഹക്കാര്യത്തിൽ ഉൾപ്പെടെ പിന്തുണ നൽകുന്നത് നിർത്തലാക്കുന്നതിനും ബോധവത്കരണ ക്ലാസ് ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചിരുന്നു. തീരുമാനം ഇതിനകം സംസ്ഥാനത്തിനകത്ത് ശ്രദ്ധ നേടിയിരുന്നു.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘത്തിൽ സബ് ഇൻസ്പെക്ടർ ആർ. ശരത്, അസി. സബ് ഇൻസ്പെക്ടർ അബൂബക്കർ, ജനമൈത്രി ബീറ്റ് ഓഫിസർമാരായ കെ. രഞ്ജിത്ത് കുമാർ, ടി.വി. പ്രമോദ്, സിവിൽ പൊലീസ് ഓഫിസർമാരായ അമൽദേവ്, രജിൽ എന്നിവരുമുണ്ടായിരുന്നു.
ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ക്ലീൻ കാസർകോട് പദ്ധതിക്ക് പിന്തുണ നൽകുന്ന മഹല്ല് കമ്മിറ്റിക്ക് എല്ലാ പിന്തുണയും പൊലീസ് വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.