കാസർകോട്: പൊതുജനങ്ങള്‍ക്ക് ജില്ല പൊലീസ് മേധാവിക്ക് വിഡിയോ കോളിലൂടെ നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ അവസരമൊരുക്കുന്ന 'ദൃഷ്ടി' പരിപാടിയിലേക്ക് ബുധനാഴ്ച വിളിച്ചത് ആറ് പേര്‍. ലഭിച്ച ആറ് പരാതിയിലും നടപടി സ്വീകരിച്ചു. ചന്തേര പൊലീസ് സ്റ്റേഷന് പരിധിയില്‍ ഭാര്യയെ ഭര്‍ത്താവ് മദ്യപിച്ച് ഉപദ്രപിക്കുന്നു എന്ന പരാതിയില്‍ പരാതി സ്വീകരിച്ച് കേസ് എടുക്കാന്‍ ചന്തേര പൊലീസിന് നിര്‍ദേശം നല്‍കി.
നീലേശ്വരം സ്റ്റേഷന് പരിധിയില്‍ വാഹന കൈമാറ്റവുമായി ബന്ധപ്പെട്ട് സ്ത്രീയുടെ പരാതിയില്‍ കൃത്യമായി അന്വേഷണം നടത്തി രണ്ടു ദിവസത്തിനുള്ളില്‍ പരാതി തീര്‍പ്പുകല്‍പിക്കാന്‍ നീലേശ്വരം എസ്.എച്ച്.ഒക്ക് നിര്‍ദേശം നല്‍കി. അമ്പലത്തറ സ്റ്റേഷന് പരിധിയില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട സ്ത്രീയുടെ പരാതിയില്‍ അടിയന്തരമായി സ്ഥലം സന്ദര്‍ശിച്ച് തീര്‍പ്പുകല്‍പിക്കുന്നതിനും നിര്‍ദേശം നല്‍കി. വ്യക്തിഗത പരാതിക്ക് പുറമേ നീലേശ്വരം പൊലീസ് സ്റ്റേഷന് പരിസരത്ത് കേസില്‍പെട്ട വാഹനങ്ങള്‍ കുമിഞ്ഞുകൂടിയത് ശ്രദ്ധയില്‍ പെടുത്തിയ റിട്ട. അധ്യാപകെൻറ പരാതിയിലും നടപടി ത്വരിതപ്പെടുത്തി.
എല്ലാ ബുധനാഴ്ചയും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ വാട്സ്ആപ് വഴി ജില്ല പൊലീസ് മേധാവിയെ പരാതികള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ജില്ല പൊലീസ് മേധാവിയുടെ വാട്സ്ആപ് നമ്പറായ 9497928009 ലേക്കാണ് വിഡിയോ കോള്‍ വിളിച്ച് പരാതി അറിയിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.