രണ്ടാം ദിനവും സഭ സ്തംഭിച്ചു

തിരുവനന്തപുരം: വിവാദ പ്രസംഗം നടത്തിയ മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളത്തിൽ നിയമസഭ തുടർച്ചയായ രണ്ടാം ദിനവും സ്തംഭിച്ചു. യു.ഡി.എഫ് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയപ്പോൾ മാണി ഗ്രൂപ്പും ബി.ജെ.പിയും ഇറങ്ങിപ്പോയി. കനത്ത ബഹളത്തിൽ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഏതാനും വകുപ്പുകളുടെ ധനാഭ്യർഥന ചർച്ച കൂടാതെ പാസാക്കി സ്പീക്കർ സഭ പിരിഞ്ഞതായി അറിയിക്കുകയായിരുന്നു. മണിയെ ശക്തമായി പിന്തുണച്ച മുഖ്യമന്ത്രി മൂന്നാറിലെ സമരത്തിൽ  സർക്കാറിന് വേവലാതിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. സർക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെെട്ടന്ന ആരോപണത്തിന് പ്രതിപക്ഷം ഉൗന്നൽ നൽകിയപ്പോൾ മുഖ്യമന്ത്രി അത് പാടെ തള്ളി.  

ചോദ്യോത്തരവേളയിൽ മുദ്രാവാക്യവുമായി രംഗത്തെത്തിയ യു.ഡി.എഫ് എം.എം. മണിയുടെ ചോദ്യം ബഹിഷ്കരിച്ചു. മൂന്നാറിലെ സമരം അടിച്ചമർത്താനും സമരക്കാരെ കള്ളക്കേസിൽ കുടുക്കാനും ശ്രമിക്കുെന്നന്ന് ആരോപിച്ച് വി.ഡി. സതീശനാണ് അടിയന്തര പ്രമേയ നോട്ടീസ് ഉന്നയിച്ചത്.  സമരം അടിച്ചമർത്താൻ ശ്രമിച്ചിട്ടില്ലെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഒഴിപ്പിക്കൽ തുടരുമെന്ന് വ്യക്തമാക്കി.

സർക്കാറിൽ കൂട്ടുത്തരവാദിത്തം നഷ്ടപ്പെെട്ടന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തിയത്. പാപ്പാത്തിച്ചോലയിലെ കുരിശ്മാറ്റിയത് കൂട്ടുത്തരവാദിത്തമുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി അറിയുമായിരുെന്നന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ 144 പ്രഖ്യാപിച്ചതും കുരിശ്പൊളിച്ചതും കൂട്ടുത്തരവാദിത്തമാണോ? ഹിന്ദുക്കളെ കണ്ടാല്‍ ബി.ജെ.പിയെന്നും ആര്‍.എസ്.എസെന്നും പറഞ്ഞ് അവര്‍ക്ക് ആളെ ചേര്‍ത്തുകൊടുക്കുന്ന ഏജന്‍സിയായി ഇടതുമുന്നണി മാറുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. ഒരു പൊതു വിഷയമുണ്ടായാല്‍ എല്ലാവരും അവിടെ പോകും. അതൊന്നും ഒന്നിച്ചുചേരലല്ല. മൂന്നാർ സമരത്തിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. 

മണി പറയുന്നത് ഗ്രാമീണഭാഷയല്ല, അഹങ്കാരത്തിെൻറ ഭാഷയാെണന്ന് വി.ഡി. സതീശൻ ആരോപിച്ചു. മാന്യനായ മുഖ്യമന്ത്രി തനിക്ക് പറയാനാകാത്തത് മണിയെക്കൊണ്ട് പറയിപ്പിക്കുകയാണോ? മൂന്നാറിലെ സ്ത്രീകള്‍ക്ക് മുന്നില്‍ സര്‍ക്കാറിെൻറ മുട്ടുവിറയ്ക്കുകയാണ്. സര്‍ക്കാറിെൻറ വാക്കിലും പ്രവൃത്തിയിലും സ്ത്രീവിരുദ്ധതയാണ്. മുഖ്യമന്ത്രി നിയമിച്ച സബ്കലക്ടറെ മന്ത്രിസഭയിലെ ഒരംഗം ചെറ്റയെന്ന് വിളിക്കുന്നു. മൂന്നാറില്‍ ഒഴിപ്പിക്കാന്‍ പറഞ്ഞുവിട്ടത് റവന്യൂമന്ത്രി. ആ സംഘം പോയത് പൊലീസ് അകമ്പടിയോടെ. എന്നിട്ടും താനറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ടോം സഖറിയയാണ് ഏറ്റവും വലിയ കൈയേറ്റക്കാരനെന്ന് റവന്യൂമന്ത്രി പറയുന്നു. അദ്ദേഹം പുണ്യാളനെന്ന് മന്ത്രി മണി പറയുന്നു. ഇനി കൈയേറ്റം ഒഴിപ്പിക്കാന്‍ ഈ മണിയോട് ചോദിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 

മുഖ്യമന്ത്രിയും മണിയുമുള്‍പ്പെടെ ഒരു ഭാഗത്തും റവന്യൂമന്ത്രിയും അദ്ദേഹത്തിെൻറ പാര്‍ട്ടിയും മറുവശത്തുമായി നിൽക്കുെന്നന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോട്ടീസിന് അനുമതി നിഷേധിച്ചതോടെ യു.ഡി.എഫ് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. എം. സ്വരാജിെൻറ ശ്രദ്ധക്ഷണിക്കലും മറുപടിയും ബഹളത്തിനിടെ നടെന്നങ്കിലും സബ്മിഷനുകളും ധനാഭ്യർഥനയുടെ ചർച്ചയും ഒഴിവാക്കി സഭ പിരിയുകയായിരുന്നു.

Tags:    
News Summary - kerala assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.