തൃശൂർ: മഴക്കെടുതിയിൽ ഉലഞ്ഞ കേരളത്തിൽ ബി.എസ്.എൻ.എല്ലിെൻറ സേവനം തടസ്സപ്പെടാതി രിക്കാൻ ഒരു കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പ െട്ടതിനാൽ പ്രവർത്തനരഹിതമായ എക്സ്ചേഞ്ചുകളും മൊബൈൽ ടവറുകളും പ്രവർത്തിപ്പി ക്കാനാണ് കോർപറേറ്റ് ഓഫിസ് കേരള സർക്കിളിന് തുക അനുവദിച്ചത്. തിങ്കളാഴ്ച വൈകീ ട്ടാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
സംസ്ഥാനത്ത് നൂറുകണക്കിന് ടവറുകളുടെയും എക്സ്ചേഞ്ചുകളുടെയും പ്രവർത്തനം വൈദ്യുതി ഇല്ലാത്തതിനാൽ പ്രതിസന്ധിയിലാണ്. ദിവസങ്ങളെടുത്തു മാത്രം അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിലാണ് പലയിടത്തും വൈദ്യുതി ലൈനിലെ നാശം. ഈ സാഹചര്യത്തിൽ ഇന്ധന കമ്പനികളുമായി ചർച്ച ചെയ്ത് വായ്പയായി വാങ്ങി ടവറുകളിലും എക്സ്ചേഞ്ചുകളിലും എത്തിച്ചാണ് ബി.എസ്.എൻ.എൽ മുന്നോട്ട് പോകുന്നത്. ഈ ബാധ്യത തീർക്കാനാണ് ഒരു കോടി രൂപ. കഴിഞ്ഞ പ്രളയകാലത്തേത് പോലെ തടസ്സമില്ലാതെ സേവനമെത്തിക്കാനുള്ള യത്നത്തിലാണ് ബി.എസ്.എൻ.എൽ.
അതിനിടെ, മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച മലപ്പുറം, വയനാട് ജില്ലകളിൽ ബി.എസ്.എൻ.എൽ ഇളവുകൾ പ്രഖ്യാപിച്ചു. ബി.എസ്.എൻ.എല്ലിൽനിന്ന് ബി.എസ്.എൻ.എല്ലിലേക്ക് പൂർണ സമയവും മറ്റ് നെറ്റ്വർക്കുകളിലേക്ക് 20 മിനിറ്റും ടോക് ടൈമും ഒരു ജി.ബി ഡാറ്റയും അധിക എസ്.എം.എസുമാണ് അനുവദിച്ചത്. കേരളത്തിനൊപ്പം മഹാരാഷ്ട്ര, കർണാടകം എന്നീ സംസ്ഥാനങ്ങൾക്കും പ്രഖ്യാപിച്ച ഇളവ് ഒരാഴ്ചത്തേക്കാണ്.
എയർടെൽ കോളിന് അധിക സമയവും എസ്.എം.എസും ഡാറ്റയും അനുവദിച്ചതിനൊപ്പം പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ബിൽ തുക അടയ്ക്കാനുള്ള സമയം ഈ മാസം 16 വരെ ദീർഘിപ്പിച്ചു. എയർടെല്ലും വോഡഫോൺ-ഐഡിയയും മഴക്കെടുതി പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ ‘1948’എന്ന ഹെൽപ്ലൈൻ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പറിലേക്ക് വിളിച്ച് മഴക്കെടുതിയിൽ കാണാതായ ആളുടെ വിവരങ്ങൾ നൽകിയാൽ മൊബൈൽ നമ്പർ കണ്ടെത്താനും മറ്റുമുള്ള സഹായങ്ങൾ ലഭിക്കും. എയർടെൽ കർണാടകത്തിലും ഈ സേവനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.