ഇ.ഡിക്ക് തടയിടാന്‍ തന്ത്രം മെനഞ്ഞ്...

തിരുവനന്തപുരം: സി.ബി.െഎക്ക് പിന്നാലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറയും (ഇ.ഡി) കടന്നുകയറ്റത്തിന് തടയിടാൻ സംസ്ഥാന സർക്കാർ തന്ത്രം മെനയുന്നു. സംസ്ഥാനത്തിെൻറ ചില സുപ്രധാന പദ്ധതികൾ കേന്ദ്രീകരിച്ച് ഇ.ഡി അന്വേഷണം നീങ്ങുന്നെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇൗ സാഹചര്യത്തിൽ ഇ.ഡിക്ക് ഫയലുകൾ കൈമാറുന്നതിനും അവർക്കുമുന്നിൽ ഉദ്യോഗസ്ഥർ ഹാജരാകുന്നതിനും തടയിടാൻ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നെന്ന പ്രചാരണം ശക്തമാക്കുന്ന തന്ത്രമാണ് സർക്കാറും ഭരണമുന്നണിയും ആസൂത്രണം ചെയ്യുന്നത്.

അതിെൻറ ഭാഗമായാണ് കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കടുത്ത വിമർശനവുമായി രംഗത്തുവന്നത്. സി.ബി.െഎക്ക് മൂക്കുകയറിടാൻ നടപടികൾ കൈക്കൊള്ളുന്നതിനൊപ്പം ഇ.ഡിയുമായി പോര്‍മുഖം തുറക്കാനാണ് നീക്കം. പരിധിവിട്ടാല്‍ തുടര്‍നടപടിയെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് തന്നെ അടവുമാറ്റത്തിെൻറ വ്യക്തമായ സൂചനയാണ്. ബംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷണത്തിെൻറ ഭാഗമായി പണമിടപാട് കുറ്റം ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്ത നടപടിയും ഇ.ഡിക്കെതിരെ പാർട്ടി അണികളിൽ ശക്തമായ വികാരമുണ്ടാക്കിയിട്ടുണ്ട്. ഇൗ വികാരം ശക്തമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും പൊതുസമൂഹത്തിന് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാനുമാണ് സി.പി.എം നീക്കം.

സംസ്ഥാനത്തിെൻറ നിർണായക പദ്ധതികളായ കെ ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ് ഡൗണ്‍ടൗണ്‍, സ്മാര്‍ട്ട് സിറ്റി പദ്ധതികളിലേക്ക് അന്വേഷണവുമായി വരുന്ന ഇ.ഡിക്ക് തടയിടുകയാണ് ലക്ഷ്യം. ഇൗ വിഷയങ്ങളിൽ ഇ.ഡി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്ന വിശദാംശങ്ങള്‍ കൈമാറാതിരിക്കാനാണ് ആലോചന. നയപരമായ പദ്ധതികളുടെ വിശദാംശങ്ങള്‍ കൈമാറാനുള്ള നിയമതടസ്സം ചൂണ്ടിക്കാട്ടിയുള്ള മറുപടിയാകും സർക്കാർ നൽകുക. അതിനായി നിയമവിദഗ്ധരുമായി ആലോചന ആരംഭിച്ചു.

അതംഗീകരിക്കാതെ ഇ.ഡി വീണ്ടും നടപടിയുമായി മുന്നോട്ടുപോയാൽ കോടതിയിൽ േചാദ്യംചെയ്യാനാകും സർക്കാർ ഉദ്ദേശിക്കുന്നത്. സർക്കാറിനെതിരെ രാഷ്ട്രീയ േപ്രരിതമായി അന്വേഷണം മാറ്റാൻ ബി.ജെ.പി നീക്കം നടത്തുന്നെന്ന നിലയിൽ പ്രചാരണത്തിനും സി.പി.എം നടപടി സ്വീകരിക്കും. സി.ബി.െഎക്ക് സംസ്ഥാനം നൽകിയ അധികാരങ്ങൾ പിൻവലിക്കുന്ന കാര്യവും സർക്കാറിെൻറ പരിഗണനയിലാണ്.

Tags:    
News Summary - Kerala Government against ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.