കായൽ കൈയേറ്റം: എല്ലാ ഹരജിയും ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും

കൊച്ചി: മാർത്താണ്ഡം കായൽ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയും അദ്ദേഹത്തിനെതിരെ മറ്റു പലരും നൽകിയ ഹരജികൾ ഇൗമാസം14ന് ഒന്നിച്ച് പരിഗണിക്കാനായി മാറ്റി.

മന്ത്രിക്കെതിരായ ഹരജികൾ വെള്ളിയാഴ്ച ഹൈകോടതിയുടെ പരിഗണനക്കെത്തിയെങ്കിലും സർക്കാറിനുവേണ്ടി ഹാജരാകേണ്ട സ്റ്റേറ്റ് അറ്റോണി അവധിയിലാണെന്ന് അറിയിച്ചതോടെ ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ആലപ്പുഴ കൈനകരി പഞ്ചായത്ത് അംഗം ബി.കെ. വിനോദ്, കരിവേലി പാടശേഖര സമിതി, തൃശൂർ വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദൻ എന്നിവരാണ് ഹരജി നൽകിയിരുന്നത്.

കായൽഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ല കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന തോമസ് ചാണ്ടിയുടെ ഹരജിയും ഡിവിഷൻ ബെഞ്ചിെൻറ പരിഗണനക്കെത്തിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇൗ ഹരജി സിംഗിൾ ബെഞ്ച് പരിഗണനയിലുള്ള സാഹചര്യത്തിലായിരുന്നു ഇൗ ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടതോടെയാണ് എല്ലാ ഹരജികളും ഒന്നിച്ച് പരിഗണിക്കുന്ന സാഹചര്യമുണ്ടായത്.

Tags:    
News Summary - Kerala High Court Postponed Petitions Against Minister Thomas Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.