സൈബർ മീഡിയ എന്നതിന് പകരം എല്ലാ തരത്തിലുമുള്ള വിനിമയോപാധി എന്നാണ് രേഖ. പത്ര, ദൃശ്യ, ഒാൺലൈൻ മാധ്യമങ്ങളും ഫേസ്ബുക്കും ട്വിറ്ററും അടക്കം സമൂഹമാധ്യമ അക്കൗണ്ടുകളുമെല്ലാം നിയമപരിധിയിലാകും. വാർത്തയും ചിത്രവും ദൃശ്യവുമടക്കം ഏത് തരത്തിലുള്ള ഉള്ളടക്കവുംഅപകീർത്തികരമെന്ന് പരാതി ലഭിച്ചാൽ മൂന്ന് വർഷം വരെ തടേവാ 10,000 രൂപ പിഴേയാ രണ്ടും കൂടിയോ ലഭിക്കുന്നകുറ്റം ചുമത്തി കേസെടുക്കാം.
തിരുവനന്തപുരം: സൈബർ ആക്രമണവും അധിക്ഷേപവും തടയാനെന്ന പേരിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതി സമൂഹമാധ്യമങ്ങൾക്ക് മാത്രമല്ല മുഴുവൻ മാധ്യമങ്ങൾക്കും ബാധകം. സൈബർ മാധ്യമം എന്ന് പരാമർശിക്കാതെ എല്ലാ വിനിമയോപാധികൾക്കും ബാധകമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറപ്പെടുവിച്ച ഒാർഡിനൻസിൽ പറയുന്നത്.
ആർക്കും പരാതി നൽകാം. ജാമ്യമില്ലാവകുപ്പ് പ്രകാരം നടപടി വരും. പരാതിക്കാരനില്ലെങ്കിലും പൊലീസിന് സ്വമേധയാ കെസെടുക്കാം. അറസ്റ്റിന് വാറേൻറാ മജിസ്ട്രേറ്റിെൻറ അനുമതിയോ ആവശ്യമില്ല. റദ്ദാക്കിയ പൊലീസ് ആക്ട് 118 ഡി-ക്ക് സമാനമാണ് പുതിയ ഭേദഗതിയെന്നും വിമർശനമുണ്ട്. അപകീർത്തിപ്പെടുത്തൽ, അപമാനിക്കൽ തുടങ്ങിയവ വ്യക്തികേന്ദ്രീകൃതമായ വിലയിരുത്തലുകളാണെന്നിരിക്കെ, വാറൻറില്ലാതെയുള്ള അറസ്റ്റ് ജനാധിപത്യവിരുദ്ധമാണെന്ന് നിയമ വിദഗ്ധർ ആരോപിക്കുന്നു. നിയമഭേദഗതി വ്യാപക ദുരുപയോഗത്തിന് വഴിവെക്കുമെന്ന് ഭരണപക്ഷത്ത് നിന്ന് തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ നിയമഭേദഗതിയെ പൂർണമായി ന്യായീകരിച്ചു.
ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ സമൂഹമാധ്യമത്തിൽ ആക്ഷേപം നടത്തിയയാളെ അവർ ഒാഫിസിൽ കയറി കൈകാര്യം ചെയ്തിരുന്നു. ഇൗ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതിയും ലഭിച്ചു.ഇതിെൻറ ചുവടുപിടിച്ചാണ് മുഴുവൻ മാധ്യമങ്ങളെയും നിയന്ത്രിക്കാൻ സർക്കാർ രംഗത്തുവന്നത്. ഭേദഗതി മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് ഭരണകക്ഷിയായ സി.പി.െഎയിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രി തള്ളി.
ഗവർണറുടെ വിജ്ഞാപനം വന്നപ്പോൾ മുഖ്യമന്ത്രി അന്ന് പറഞ്ഞതല്ല നിയമത്തിലെ ഉള്ളടക്കമെന്ന് വ്യക്തമായി. സൈബർ മീഡിയ എന്നതിന് പകരം എല്ലാ തരത്തിലുമുള്ള വിനിമയോപാധി എന്നാണ് രേഖ. പത്ര, ദൃശ്യ, ഒാൺലൈൻ മാധ്യമങ്ങളും ഫേസ്ബുക്കും ട്വിറ്ററും അടക്കം സമൂഹമാധ്യമ അക്കൗണ്ടുകളുമെല്ലാം നിയമപരിധിയിലാകും. വാർത്തയും ചിത്രവും ദൃശ്യവുമടക്കം ഏത് തരത്തിലുള്ള ഉള്ളടക്കവും അപകീർത്തികരമെന്ന് പരാതി ലഭിച്ചാൽ മൂന്ന് വർഷം വരെ തടേവാ 10,000 രൂപ പിഴേയാ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റം ചുമത്തി കേസെടുക്കാം.
ഐ.ടി ആക്ട് 2000 ത്തിലെ 66എ വകുപ്പും 2011 ലെ കേരള പൊലീസ് ആക്ടിലെ 118 ഡി വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും എതിരാണെന്ന് വിലയിരുത്തി സുപ്രിംകോടതി റദ്ദാക്കിയിരുന്നു.അന്ന് സി.പി.എമ്മും അതിനെ സ്വാഗതം ചെയ്തിരുന്നു. നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന പരാതി ഇതിനകം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.