തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ച മാഹി ചെറുകല്ലായിയിലെ പി. മഹ്റൂഫുമായി സമ്പർക്കത്തി ലായവരെ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാൽ, ഇയാൾക്ക് രോഗം എവിടെ നിന്നാണ് വന്നതെന് നത് സംബന്ധിച്ച് വ്യക്തതയില്ല. 83 പേർ മെഹ്റൂഫിെൻറ സമ്പർക്കപട്ടികയിലുണ്ടെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
മഹ്റൂഫിെൻറ ജീവൻ രക്ഷിക്കാൻ പരിയാരം മെഡിക്കൽ കോളജ് പരമാവധി ശ്രമിച്ചു. മാഹി സ്വദേശിക്ക് മറ്റ് ഗുരുതര രോഗങ്ങളും ഉണ്ടായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡിെൻറ സമൂഹവ്യാപന സാധ്യതയില്ല. തിരുവനന്തപുരത്തെ പോത്തൻകോടും ഇതേ സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കോവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. എങ്കിലും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. ചെറുകല്ലായിയിലെ പി. മഹ്റൂഫ് (71) പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ കഴിയുകയായിരുന്ന മഹ്റൂഫിന് ഹൃദ്രോഗവും കരൾ രോഗവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.