കൊച്ചി: ജലമെട്രോയുടെ ആദ്യ ബോട്ട് 2019 ഏപ്രിൽ 14 വിഷുദിനത്തിൽ നീറ്റിലിറക്കുമെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ്. 30 ജെട്ടിയും 76 ബോട്ടും ജലമെട്രോയുടെ ഭാഗമാകും. 78 കിലോമീറ്ററിൽ 15 റൂട്ടിലാണ് ജലമെട്രോ സർവിസ്. ബോട്ട് നിർമാണത്തിന് ഡിസംബർ 31നകം ആഗോള ടെൻഡർ വിളിക്കും.
സ്മാർട്ട്സിറ്റിയുമായി ബന്ധപ്പെടുത്തിയാകും ആദ്യ റൂട്ട്. മട്ടാഞ്ചേരി-ഫോർട്ട്കൊച്ചി- എറണാകുളം റൂട്ടായിരിക്കും ഇത്. ജലമെട്രോ സ്മാർട്ട്സിറ്റിയുമായി ബന്ധിപ്പിക്കുക എന്നതാണ് ജർമൻ ഏജൻസിയുടെയും പ്രധാന ആവശ്യം. ജർമൻ ഏജൻസിയായ കെ.എഫ്.ഡബ്ല്യു പദ്ധതിക്ക് 585 കോടിയാണ് നൽകുന്നത്. ഭൂമി കിട്ടുന്ന മുറക്ക് ബോട്ട്ജെട്ടികളുടെ നിർമാണം തുടങ്ങും.
ഫോർട്ട്കൊച്ചി, വൈറ്റില ജെട്ടികളുടെ രൂപരേഖ ആർക്കിടെക്ടുമാരുടെ മത്സരത്തിലൂടെ തീരുമാനിച്ചുകഴിഞ്ഞു. കൊച്ചി മെട്രോയുടെ വരുമാനം വർധിപ്പിക്കാൻ സ്റ്റേഷനിലും ട്രെയിനിലും പരസ്യം സ്വീകരിക്കും. ട്രെയിനുള്ളിലും ടിക്കറ്റിന് പിറകിലും പരസ്യം നൽകാൻ സാഹചര്യം ഒരുക്കും. മെട്രോ സിറ്റി, മെട്രോ വില്ലേജ് എന്നീ ആശയങ്ങൾ യാഥാർഥ്യമാക്കാനും പ്രാധാന്യം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.