പാലക്കാട്: നെഹ്റു കോളജ് ചെയർമാൻ പി.കൃഷ്ണദാസ് മുൻകൂർ ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ജിഷ്ണുവിെൻറ ബന്ധുക്കൾ. പി.കൃഷ്ണദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ അറസ്റ്റിലാകുന്നതിന് മുമ്പ് അഞ്ചു ദിവസത്തേക്ക് അദ്ദേഹം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി.
ജില്ലാ കലക്ടർ ഉൾപ്പെടെ പലരും വിളിച്ച യോഗത്തിൽ കോളജിെന പ്രതിനിധീകരിച്ച് പെങ്കടുക്കേണ്ടതുണ്ടെന്നും വിദ്യാർഥികളുടെ ഭാവി തീരുമാനിക്കുന്ന ചർച്ചയാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയത് എന്നാണ് ആരോപണം. 16ാം തീയതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചതും ജാമ്യം നൽകിയതും. എന്നാൽ, 15ാം തീയതി തന്നെ കലക്ടറുടെ അധ്യക്ഷതയിൽ യോഗം നടക്കുകയും വെള്ളിയാഴ്ച ക്ലാസുകൾ തുടങ്ങാൻ തീരുമാനമാവുകയും ചെയ്തിരുന്നു. കോളജിെൻറ കാര്യങ്ങൾ നോക്കി നടത്താൻ കൃഷ്ണദാസിെൻറ അനുജൻ കൃഷ്ണകുമാറിനെ ചുമതലെപ്പടുത്തിയിരുന്നു.
ഇല്ലാത്ത യോഗത്തിൽ പെങ്കടുക്കണെമന്ന ആവശ്യമുന്നയിച്ചാണ് ജാമ്യം നേടിയതെന്നും ഇത് സർക്കാറിെൻറ അഭിഭാഷകൻ എതിർത്തില്ലെന്നും ജിഷ്ണുവിെൻറ ബന്ധുക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.