കാട്ടാനക്കൂട്ടം കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

അടിമാലി: പൂപ്പാറ തോണ്ടിമലക്ക് സമീപം കെ.എസ്.ആർ.ടി.സി ബസിന് നേരെ കാട്ടാനയാക്രമണം. ശനിയാഴ്ച പുലർച്ച മൂന്നിനാണ് തേനിയിൽനിന്ന് മൂന്നാറിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനുനേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. 39 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

കുട്ടിയാനയെ കൂടാതെ രണ്ട് പിടിയാനകളും ഒരുകൊമ്പനുമാണ് വഴിയിലുണ്ടായിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു. തൊട്ടുമുന്നിൽ ആനക്കൂട്ടത്തെ കണ്ട് ഡ്രൈവർ സതീഷ് കുമാർ ബസ് നിർത്തി. ഉടൻ കൊമ്പനാന പാഞ്ഞെത്തി ബസിന്‍റെ മുൻ ഭാഗത്തെ ചില്ല് തുമ്പിക്കൈ കൊണ്ട് അടിച്ചുതകർത്തു.

കാട്ടാന തകർത്ത ചില്ലിനു തൊട്ട് പിന്നിലെ സീറ്റിലാണ് കണ്ടക്ടർ ദേവേന്ദ്രൻ ഇരുന്നത്. കാട്ടാന വരുന്നതുകണ്ട് ഇദ്ദേഹം പിന്നിലേക്ക് മാറിയതിനാൽ അപകടം ഒഴിവായി. ആളുകൾ ബഹളംവെച്ചതോടെ കാട്ടാനക്കൂട്ടം പിൻവാങ്ങുകയും ചെയ്തു. തുടർന്നാണ് ബസിന്‍റെ യാത്ര പുനരാരംഭിച്ചത്.

Tags:    
News Summary - KSRTC elephant attack in Adimaly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.