കെ.എസ്.ആർ.ടി.സി: ശമ്പളത്തിന്  120 കോടി സർക്കാർ വായ്പ 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 120 കോടി രൂപ താൽക്കാലിക വായ്പ നൽകി. െസപ്റ്റംബറിലെ ശമ്പളം ശനിയാഴ്ച നൽകിയേക്കും. മറ്റെവിടെനിന്നും വായ്പ ലഭിക്കാത്തതിനാലാണ് സർക്കാർ സഹായിച്ചത്. നാലുമാസത്തെ പെൻഷൻ കുടിശ്ശികയിൽ ഒരുമാസത്തെ 10000 രൂപ പരിധിെവച്ച് ശമ്പളത്തോടൊപ്പം വിതരണംചെയ്തേക്കുെമന്നും അറിയുന്നു. രണ്ട് മാസത്തെ ഭാഗികകുടിശ്ശിക ഉൾപ്പെടെ നാല് മാസത്തെ പെൻഷനാണ് ഇനിയും നൽകാനുള്ളത്. ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കാനുള്ള ശ്രമം പരാജയപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞദിവസം മാനേജ്മെൻറ് സർക്കാറിനെ സമീപിച്ചത്. മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. പ്രതിമാസം ശമ്പളത്തിനായി 80 കോടി രൂപയും പെൻഷൻ വിതരണത്തിന് 60 കോടി രൂപയുമാണ് വേണ്ടത്.

ആഗസ്റ്റ്, സെപ്റ്റംബർ മാസത്തെ പെൻഷനാണ് പൂർണമായി നൽകാനുള്ളത്. മേയിലെ 15 ദിവസത്തെ പെൻഷനും കിട്ടാനുണ്ട്. ജൂണിലതാകട്ടെ പതിനായിരം രൂപയിൽ കൂടുതൽ ഉള്ളവർക്ക് പെൻഷൻ നൽകിയിട്ടില്ല. ശമ്പളവും പെൻഷൻ കുടിശ്ശികയും പൂർണമായി കൊടുത്തുതീർക്കുന്നതിന് 318.68 കോടി രൂപയാണ് മാനേജ്മെൻറ് കെണ്ടത്തേണ്ടിയിരുന്നത്. എം പാനൽ ജീവനക്കാർ ഉൾപ്പെടെ 44,500 ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയിലുള്ളത്. പെൻഷൻകാർ 38,516 പേരും. നിലവിലെ വായ്പബാധ്യത കുറക്കുന്നതിന് ബാങ്കുകളുടെ കൺസോർട്ടിയം രൂപവത്കരിച്ച് ദീർഘകാല വായ്പ എടുക്കാൻ കെ.എസ്.ആർ.ടി.സി ശ്രമിച്ചുവരികയാണ്. 3000 കോടിരൂപയുടെ ദീർഘകാല വായ്പയാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്. ഇത് കിട്ടിയാൽ ഉയർന്ന പലിശനിരക്കിലുള്ള നിലവിലെ വായ്പകൾ അടച്ചുതീർക്കാനും അതുവഴി ബാധ്യത കുറയ്ക്കാനുമാകുമെന്നാണ് കരുതുന്നത്. 

Tags:    
News Summary - KSRTC - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.