കൊച്ചി: കെ.എസ്.ആർ.ടി.സി കണ്ടക്ടർമാരുടെ ഒഴിവിലേക്ക് പി.എസ്.സി റിക്രൂട്ട്മെൻറ് പൂർത്തിയാകും വരെ എംപ്ലോയ്മ െൻറ് എക്സ്ചേഞ്ച് വഴി താൽക്കാലികക്കാരെ നിയമിക്കാമെന്ന് ഹൈകോടതി. നിയമം അനുവദിക്കുമെങ്കിൽ എംപാനലുകാരെ പര ിഗണിക്കാമെന്നും ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യ ക്തമാക്കി.
എം പാനലുകാരെ പിരിച്ചുവിടുകയും പുതിയ നിയമനം പൂർത്തിയാകാത്തതുമായ സാഹചര്യത്തിൽ സർവിസുകൾ മുടങ്ങാതിരിക്കാനുള്ള സംവിധാനമെന്ന നിലയിലാണ് താൽക്കാലികക്കാരെ നിയമിക്കാൻ കോടതി അനുമതി നൽകിയത്. പി.എസ്.സി ശിപാർശ ചെയ്തിട്ടും കണ്ടക്‌ടർ തസ്തികയിലേക്ക് നിയമനം ലഭിച്ചില്ലെന്നാരോപിച്ച് പാലക്കാട് സ്വദേശി ആൻറണി സ്റ്റിജോ ഉൾപ്പെടെ നൽകിയ അപ്പീലുകളിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്. കേസിൽ കക്ഷി ചേരാനെത്തിയ എംപാനലുകാരുടെ ഹരജി ഫയലിൽ സ്വീകരിച്ച കോടതി ജനുവരി ഏഴിന് പരിഗണിക്കാൻ മാറ്റി.
നിലവിലെ സ്ഥിതിയിൽ പി.എസ്.സി ശിപാർശ ചെയ്തവരെ നിയമിച്ചു കഴിഞ്ഞാലും ഒഴിവുണ്ടാകുമെന്നാണ് എംപാനലുകാരുടെ വാദമെന്ന് ഉത്തരവിൽ പറയുന്നു. 800 ഒാളം സ്ഥിരം ജീവനക്കാർ നീണ്ട അവധിയിലാണ്. ഇൗ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് പി.എസ്.സി വഴി നിയമനം നടത്താൻ വേഗം നടപടിയെടുക്കേണ്ടത് കെ.എസ്.ആർ.ടി.സിയാണ്. ചട്ടം അനുസരിച്ച് പി.എസ്.സി വഴിയാണ് കെ.എസ്.ആർ.ടി.സിയിൽ നിയമനം നടത്തേണ്ടത്. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമിച്ച താൽക്കാലികക്കാരെ കാലാവധി കഴിഞ്ഞിട്ടും ഒഴിവാക്കാതെയും സ്ഥിരപ്പെടുത്തിയും സമാന്തര നിയമനം സാധ്യമല്ല. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കെ.എസ്.ആർ.ടി.സിയും ട്രേഡ് യൂനിയനുകളും തമ്മിലുണ്ടാക്കിയ കരാർ ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 180 ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കപ്പെട്ടവരാണ് എംപാനലുകാർ. കാലാവധി കഴിഞ്ഞിട്ടും ഇവരെ തുടരാൻ അനുവദിച്ചത് സർവിസ് ചട്ടങ്ങളുടെ ലംഘനമാണ്. കെ.എസ്.ആർ.ടി.സിയല്ലാതെ മറ്റൊരു സ്റ്റേറ്റ് കോർപറേഷനും സ്ഥിര നിയമനത്തിന് ശിപാർശ ചെയ്തവരെ മാറ്റി നിർത്തി കാലാവധി കഴിഞ്ഞ താൽക്കാലിക ജീവനക്കാരെ അതേ സ്ഥാനത്ത് തുടരാൻ അനുവദിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.