തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ മൂന്ന് മേഖലകളാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ വിഭജനകാര്യത്തിൽ ഭരണാനുകൂല സംഘടനകൾ രണ്ട് തട്ടിൽ. സ്ഥാപനത്തെ മൂന്ന് ലാഭകേന്ദ്രങ്ങളാക്കണമെന്ന ആവശ്യത്തിൽ കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു) ഉറച്ചുനിൽക്കുേമ്പാൾ വിഭജനത്തിനെതിരെ സമരത്തിനൊരുങ്ങുകയാണ് കെ.എസ്.ടി.ഇ.എ (എ.െഎ.ടി.യു.സി). വിഭജിച്ചാൽ പണിമുടക്കടക്കം പ്രേക്ഷാഭങ്ങളിലേക്ക് നീങ്ങുമെന്ന് യൂനിയൻ ജനറൽ സെക്രട്ടറി എം.ജി. രാഹുൽ ‘മാധ്യമ’ത്തോട് പറഞ്ഞു. സ്ഥാപനത്തെ നിലവിലെ അഞ്ച് മേഖലകളാക്കി നിലനിർത്തണം.
സ്വതന്ത്ര ഭരണ-സാമ്പത്തികാധികാരം നൽകാനുള്ള നീക്കം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഭജന ആവശ്യമുന്നയിച്ച് 15 ദിവസത്തോളം ചീഫ് ഒാഫിസിൽ സമരം ചെയ്ത കെ.എസ്.ആർ.ടി.ഇ.എക്ക് വിഷയത്തിൽ മറ്റൊരഭിപ്രായവുമില്ല. വിഭജനം അനിവാര്യമാണെന്ന് കെ.എസ്.ആർ.ടി.ഇ.എ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണന് ‘മാധ്യമ’ത്തോട് പറഞ്ഞു. എം.ഡിയുടെ ഏകപക്ഷീയ നീക്കങ്ങൾക്കെതിരെ യൂനിയനുകൾ ഒറ്റക്കെട്ടായി 24ന് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിഭജനവിഷയത്തിൽ രണ്ടഭിപ്രായമുയരുന്നത്. അതും ഇടതുമുന്നണിയിെല സംഘടനകളിൽനിന്ന്.
സുശീൽ ഖന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ സ്ഥാപനത്തെ മൂന്നായാണ് വിഭജിക്കുന്നത്. ജൂലൈ 25നാണ് വിഭജനത്തിെൻറ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ചീഫ് ഒാഫിസിൽ എക്സിക്യൂട്ടിവ് ഡയറക്ടർമാരായ മൂന്ന് പേർക്കാണ് മേഖലകളുടെ ചുമതല നൽകുക.എ.െഎ.ടി.യു.സി പറയുന്നത്:
മലബാർ മേഖലയിൽ മൊത്തം ബസ് വിഹിതത്തിൽ 15 ശതമാനം മാത്രമാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. എറണാകുളം മേഖലയിൽ 25 ശതമാനവും. തിരുവനന്തപുരത്താണ് 70 ശതമാനമെന്ന മെച്ചപ്പെട്ട നിലയുള്ളത്. വിഭജിച്ചാൽ മറ്റ് രണ്ട് മേഖലകളുടെയും സ്ഥിതി അവതാളത്തിലാകും. ഒാരോ മേഖലക്കും സാമ്പത്തികസ്വാതന്ത്ര്യമുണ്ട്. അതത് മേഖലയിലുള്ള വരുമാനം കൊണ്ട് ചെലവുകൾ വഹിക്കേണ്ട സ്ഥിതി വരും. ഇത് കോഴിക്കോട്, എറണാകുളം മേഖലകളെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനം മുഴുവനെടുത്താൽ മൊത്തം ബസ്വിഹിതത്തിൽ കെ.എസ്.ആർ.ടി.സിയുടെ പങ്ക് 25 ശതമാനം മാത്രമാണ്. വിഭജനം ഏർപ്പെടുത്തിയ തമിഴ്നാട്, കർണാടക, ആന്ധ്ര, പഞ്ചാബ് എന്നിവിടങ്ങളിൽ ബസ് സർവിസിെൻറ 95 ശതമാനവും അതത് സ്റ്റേറ്റ് ആർ.ടി.സികൾക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.