കോഴിക്കോട്: കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ ജീവനക്കാരുെട പണിമുടക്ക്മൂലം കോഴിക്കോട് സോണിലെ 40 ശതമാനം സർവീസുകൾ മുടങ്ങി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഉൾപ്പെടുന്ന കോഴിക്കോട് സോണിലുള്ള 816 കെ.എസ്.ആർ.ടി.സി സർവീസുകളിൽ 468^ഉം 87 െക.യു.ആർ.ടി.സി സർവീസുകളിൽ 45 എണ്ണവുമാണ് സർവീസ് നടത്തിയത്.
ജില്ലയിലും 35 ശതമാനത്തിലധികം സർവീസുകളാണ് മുടങ്ങിയത്. താമരശ്ശേരി സബ് ഡിപ്പോയിലാണ് കൂടുതൽ സർവീസുകൾ മുടങ്ങിയത്. ഇവിടെ ആകെ ഷെഡ്യൂൾചെയ്ത 64 സർവീസുകളിൽ 12 എണ്ണം മാത്രമാണ് സർവീസ് നടത്തിയത്. തൊട്ടിൽപ്പാലം സബ് ഡിപ്പോയിൽ 41 സർവീസുകളിൽ ഏഴു സർവീസുകൾ മുടങ്ങി. ഇതിൽ കഞ്ചിക്കോട്, പിറവം ദീർഘദൂര ബസുകളും ഉൾെപ്പടുന്നു.
എന്നാൽ കോഴിക്കോട് യൂനിറ്റിൽ സമരം കാര്യമായി സർവീസുകളെ ബാധിച്ചില്ല. മാനന്തവാടിയിലേക്ക് ഉച്ചക്ക് പോകേണ്ടിയിരുന്ന ഒരു ട്രിപ്പാണ് മുടങ്ങിയത്. ചൊവ്വാഴ്ച്ച രാവിലെ 10 മണിക്കുള്ളിൽ കോഴിക്കോട് യൂനിറ്റിൽ നിന്ന് 55 കെ.എസ്.ആർ.ടി.സിയും 13 കെ.യു.ആർ.ടി.സിയും സർവീസ് നടത്തി. ബസ് ഒാപ്പറേറ്റിങ് സെൻററുകളായ തിരുവമ്പാടി നിന്ന് 17 കെ.എസ്.ആർ.ടി.സിയും ഒരു കെ.യു.ആർ.ടി.സിയും വടകരയിൽ നിന്ന് ഒമ്പത് കെ.എസ്.ആർ.ടി.സിയും രണ്ട് കെ.യു.ആർ.ടി.സിയുമാണ് സർവീസ് നടത്തിയതെന്ന് സോണൽ ഒാഫീസർ എൻ. േപ്രമരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.