കടൽക്ഷോഭത്തിൽ പൂർണമായി തകർന്ന പല്ലന കളത്തിൽ തെക്കതിൽ അബൂബക്കർ കുഞ്ഞിെൻറ വീട്
ആലപ്പുഴ: കനത്തമഴയും കടൽക്ഷോഭവും മൂലം ദുരിതത്തിലായവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി ജില്ലയിൽ വിവിധ താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി ജില്ല കലക്ടർ എ. അലക്സാണ്ടർ പറഞ്ഞു. 73 കുടുംബങ്ങളിലെ 219 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ചേർത്തല താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. തങ്കി സെൻറ് ജോർജ് എൽ.പി.എസിലെ ക്യാമ്പിൽ 20 കുടുംബങ്ങളാണുള്ളത്.
മാരാരിക്കുളം വടക്ക് ചേന്നവേലി സെൻറ് തോമസ് എൽ.പി.എസിൽ മൂന്നു കുടുംബങ്ങളിലെ 12 പേരാണുള്ളത്. മാവേലിക്കര താലൂക്കിൽ രണ്ടു ക്യാമ്പുകളാണ് തുറന്നത്. മാവേലിക്കര താമരക്കുളം ചാത്തിയറ ഗവൺമെൻറ് എൽ.പി.എസിൽ എട്ടു കുടുംബങ്ങളിലെ 23 പേരും മാവേലിക്കര ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുമാണുള്ളത്. അമ്പലപ്പുഴ താലൂക്കിൽ നാലു ക്യാമ്പുകളാണുള്ളത്. അമ്പലപ്പുഴ പുന്തല എസ്.വി.എസ്. കരയോഗത്തിൽ ഏഴു കുടുംബങ്ങളിലെ 26 പേരുണ്ട്. പുറക്കാട് എ.കെ.ഡി.എസിലെ ക്യാമ്പിൽ നാലു കുടുംബങ്ങളിലെ 17 പേരാണുള്ളത്. കരൂർ കോവിൽപറമ്പിലെ ക്യാമ്പിൽ ആറു കുടുംബങ്ങളിലെ 23 പേരും പുന്നപ്ര ഗവൺമെൻറ് സി.വൈ.എം.എ. സ്കൂളിൽ ഏഴു കുടുംബങ്ങളിലെ 26 പേരുമുണ്ട്.
കാർത്തികപ്പള്ളി താലൂക്കിൽ മൂന്നു ക്യാമ്പാണുള്ളത്. തൃക്കുന്നപ്പുഴ പുതിയാങ്കര വാഫി അറബിക് കോളജിലെ ക്യാമ്പിൽ അഞ്ചു കുടുംബങ്ങളിലെ 19 പേരും ആറാട്ടുപുഴ അഴീക്കൽ സുബ്രഹ്മണ്യ ക്ഷേത്രം കെട്ടിടത്തിൽ ഒരു കുടുംബത്തിലെ രണ്ടുപേരും മംഗലം ഗവൺമെൻറ് എൽ.പി.എസിലെ ക്യാമ്പിൽ 11 കുടുംബങ്ങളിലെ 33 പേരുമുണ്ട്.
ഇതുകൂടാതെ ജില്ലയിൽ 16 ഭക്ഷണവിതരണ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. 549 കുടുംബങ്ങളിലെ 1887 പേർക്കാണ് ഭക്ഷണം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.