പുന്നപ്ര സഹകരണ ആശുപത്രിയിൽ സ്ഥാപിച്ച പുതിയ ഡയാലിസിസ് മെഷീനുകളുടെ

ഉദ്ഘാടനച്ചടങ്ങിൽ അമ്പലപ്പുഴ കുടുംബവേദി ചെയർമാനും യു.എ.ഇ എലൈറ്റ് ഗ്രൂപ്

ചെയർമാനുമായ ആർ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തുന്നു

പുന്നപ്ര സഹകരണ ആശുപത്രിയിൽ നാല് ഡയാലിസിസ് യൂനിറ്റുകൂടി

ആലപ്പുഴ: പുന്നപ്ര സഹകരണ ആശുപത്രിയിൽ പുതിയ നാല് ഡയാലിസിസ് യൂനിറ്റ് പ്രവർത്തനമാരംഭിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ കുടുംബവേദിയാണ് രണ്ട് ഡയാലിസിസ് യൂനിറ്റ് വാങ്ങി നൽകിയത്. എച്ച്. സലാം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ചതാണ് മറ്റ് രണ്ട് യൂനിറ്റ്.

അമ്പലപ്പുഴ കുടുംബവേദി ചെയർമാനും യു.എ.ഇ എലൈറ്റ് ഗ്രൂപ് ചെയർമാനുമായ ആർ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഡോ. എൻ. അരുൺ അധ്യക്ഷത വഹിച്ചു. ആശുപത്രിക്ക് അമ്പലപ്പുഴ കുടുംബവേദി നേരത്തേ രണ്ട് ഡയാലിസിസ് യൂനിറ്റ് സംഭാവന നൽകിയിരുന്നു. ഇതോടെ ഒമ്പത് ഡയാലിസിസ് യൂനിറ്റ് ആശുപത്രിയിൽ സജ്ജമായി.

ആശുപത്രിയിലെ രോഗികളെക്കൂടാതെ അമ്പലപ്പുഴ കുടുംബവേദി നിർദേശിക്കുന്ന 600 രോഗികളുടെ ഡയാലിസിസും ഓരോ വർഷവും നടത്തും. ഇതിനുള്ള ചെലവും കുടുംബവേദി വഹിക്കും. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് പഞ്ചായത്തുകളിലായി 16 ഭവനരഹിതർക്ക് വീടൊരുക്കിയ കുടുംബവേദി, ഓരോ മാസവും നൂറുകണക്കിന് രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകിവരുന്നുണ്ട്.

കുടുംബവേദിയുടെ ജീവകാരുണ്യ പ്രവർത്തനം മാതൃകാപരമാണെന്ന് എച്ച്. സലാം എം.എൽ.എ പറഞ്ഞു. കുടുംബവേദി ഭാരവാഹികളായ സി. രാധാകൃഷ്ണൻ, കെ.സി. നായർ, പുന്നപ്ര സഹകരണ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.പി. ദീപ, സെക്രട്ടറി ടി.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Four more dialysis units in Punnapra Cooperative Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.