ആലപ്പുഴ: ശുചിത്വം കുട്ടികളിൽനിന്ന് തുടങ്ങാമെന്ന ആശയവുമായി ജില്ല പഞ്ചായത്ത് തുടക്കമിട്ട സമ്പൂർണ മാലിന്യമുക്ത ജില്ല പദ്ധതിയുടെ ഭാഗമായുള്ള ഏകദിന വിദ്യാലയ ശുചീകരണം ജില്ലയിലെ എല്ലാ സ്കൂളുകളിലും ആരംഭിച്ചു. ഗവ. ഹൈസ്കൂൾ പൊള്ളേത്തൈയിൽ നടന്ന ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത അധ്യക്ഷതവഹിച്ചു.
കലവൂർ ഹയർ സെക്കൻഡറി സ്കൂളിലെ ശുചീകരണം കലക്ടർ ഹരിത വി.കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ജില്ല പഞ്ചായത്ത് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. മുഴുവൻ സ്കൂളുകളിലും ശുചീകരണം നടത്തി. മൂന്നുമാസത്തിനകം സ്കൂളുകളിളെ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം.
എല്ലാ സ്കൂളുകളിലും ശുചിത്വക്ലബ് രൂപവത്കരിക്കും. ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രജീഷ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീല സുരേഷ്, പൊള്ളേത്തൈ സ്കൂൾ പ്രധാനാധ്യാപിക എൻ.കെ. ഭാർഗവി, സ്റ്റാഫ് സെക്രട്ടറി ബോണിഫസ് തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പുഴ: ജില്ലയെ സമ്പൂർണ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ജില്ല പഞ്ചായത്തിന്റെ നിർദേശാനുസരണം ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിൽ ശുചീകരണ പരിപാടി വാർഡ് കൗൺസിലർ പി. രതീഷ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എസ്.എം. അസ്ലം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.എ. അഷറഫ് കുഞ്ഞാശാൻ, എസ്.പി.ജി ചെയർമാൻ എ.കെ. ഷൂബി, ഹെഡ്മിസ്ട്രസ് ഇ. സീന, എൻ.എസ്.എസ് കോഓഡിനേറ്റർ സ്മിത, അധ്യാപകരായ ഹന്നത്ത്, ഹഫീസ്, ഷഹീർ, ഹസീന അമാൻ തുടങ്ങിയവർ സംസാരിച്ചു.
ചാരുംമൂട്: ജില്ലയെ സമ്പൂർണ മാലിന്യമുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായി താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഏകദിന സ്കൂൾ ശുചീകരണം നടത്തി.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു പദ്ധതി വിശദീകരിച്ചു.
പ്രിൻസിപ്പൽ ആർ. രതീഷ്കുമാർ, പ്രധാനാധ്യാപകൻ എ.എൻ. ശിവപ്രസാദ്, ഡെപ്യൂട്ടി എച്ച്.എം സഫീന ബീവി, പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ്കുമാർ കൈലാസം, എക്സിക്യൂട്ടിവ് അംഗം അനീസ് മാലിക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനില തോമസ്, സുരേഷ് കോട്ടവിള, ടി. മന്മഥൻ, രജിത അളകനന്ദ, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറിമാരായ ഗിരീഷ് കുമാർ, സി.എസ്. ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.