മൂവാറ്റുപുഴ: ബസ് യാത്രക്കാരുടെ പണവും സ്വർണവും തട്ടിയെടുക്കുന്ന സംഘം വിലസുന്നു. ഒരാഴ്ചക്കിടെ രണ്ടു സ്ത്രീകളുടെ പണം കവർന്നു. എറണാകുളത്തുനിന്ന് മൂവാറ്റുപുഴയിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയായ പാലാ പൂവരണി സ്വദേശിനിയുടെ 10,000 രൂപയാണ് യാത്ര ചെയ്യുന്നതിനിടെ മോഷ്ടിച്ചത്. തൃപ്പൂണിത്തുറയിൽനിന്ന് ബസിൽ കയറിയ ഇവരുടെ ബാഗിൽ ഉണ്ടായിരുന്ന പണമാണ് കവർന്നത്. മൂവാറ്റുപുഴ പി.ഒ ജങ്ഷനിൽ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടൻ ഡ്രൈവറോടു പരാതി പറഞ്ഞു വണ്ടി നിർത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കോലഞ്ചേരി-മൂവാറ്റുപുഴ റൂട്ടിൽ യാത്ര ചെയ്യുകയായിരുന്ന തമ്മാനിമറ്റം സ്വദേശിനി ജയശ്രീയുടെ പണവും ആഭരണങ്ങളും കവർന്നു. രാവിലെ കോലഞ്ചേരിയിൽനിന്ന് ബസിൽ കയറിയ ഇവർ മൂവാറ്റുപുഴ ബസ് ഡിപ്പോയിൽ എത്തിനോക്കുമ്പോൾ ബാഗിൽ ഉണ്ടായിരുന്നവ കവർന്നിരുന്നു. ആറ് മാസത്തിനുള്ളിൽ ബസുകളിൽ യാത്രക്കാർ മോഷണത്തിനിരയാകുന്ന ഇരുപതോളം സംഭവങ്ങളാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.