കുടിവെള്ളം മുടങ്ങിയ ഏലൂരിൽ പൈപ്പിലെ ചോർച്ച കണ്ടെത്തിയ ഭാഗത്ത് പ്രശ്നം പരിഹരിക്കാൻ പ്രവൃത്തി നടത്തുന്നു

ഒടുവിൽ കണ്ടെത്തി, ഏലൂരിലെ കുടിവെള്ള ക്ഷാമത്തിന്‍റെ കാരണം

കളമശ്ശേരി: ഏലൂരിൽ എട്ട് ദിവസമായി ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ കുടിവെള്ള ക്ഷാമത്തിന്‍റെ കാരണം കണ്ടെത്തി. ഫാകട് പെട്രോ കെമിക്കലിന് സമീപം റോഡിന് കുറുകെ ശുദ്ധജല പൈപ്പ് കടന്ന് പോകുന്ന ഭാഗത്തുണ്ടായ ചോർച്ചയാണ് കണ്ടെത്തിയത്.

തുടർച്ചയായി ഏലൂരിന്‍റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങിയതിന്‍റെ കാരണം കണ്ടെത്താനുള്ള പരിശോധനയിലായിരുന്നു വാട്ടർ അതോറിറ്റി.

വെള്ളം ലഭിക്കാത്തതിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതേ തുടർന്നുള്ള ശനിയാഴ്ച ഏഴാം ദിവസത്തെ പരിശോധനക്കിടെയാണ് രാത്രിയിൽ ചോർച്ച കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതൽ തുടങ്ങിയ ചോർച്ച മാറ്റാനുള്ള പ്രവൃത്തി രാത്രിയിലും തുടരുകയാണ്.

Tags:    
News Summary - Drinking water shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.